28/03/10

നിലാവും പിച്ചക്കാരനും തമ്മില്‍ / പ്രമോദ് കെ.എം

Photobucket
ലയാളത്തിലെ പുതുകവിതയില്‍ തനിക്കുള്ള സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ശ്രീകുമാര്‍ കരിയാട് തന്റെ ‘നിലാവും പിച്ചക്കാരനും’ എന്ന കവിതാസമാഹാരത്തിലൂടെ (ഫേബിയന്‍ ബുക്സ്). കവിതയെ തൊടാനുള്ള 41പരിശ്രമങ്ങള്‍ എന്ന പ്രവേശികയിലൂടെയാണ് ശ്രീകുമാര്‍ ഈ കവിതാസമാഹാരത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുന്നത്.കവികളേയല്ലാത്ത സാധാരണക്കാര്‍ ജീവിതം അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഒരുതരം വിറയല്‍ കവിതയെഴുതുമ്പോള്‍ താനെപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞുവെക്കുന്നു.അതുകൊണ്ടുതന്നെയായിരിക്കും ശ്രീകുമാറിന്റെ കവിത മനുഷ്യപ്പറ്റുള്ളതാകുന്നത്.
പ്ലാവില്‍ ’ എന്ന ആദ്യ കവിതയില്‍ കവിതയെഴുതാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെയും അതിനു സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും പറ്റിയുള്ള വിവരണമാണ്പ്ലാവില്‍ കയറുമ്പോള്‍ പ്ലാവിലകള്‍ മാനത്തേക്ക് മാനുകളെപ്പോലെ കുതിക്കുന്നുഉയരം കൂടിക്കൂടി വരുന്ന പ്ലാവില്‍ നിന്നും കവിതപ്പഴച്ചക്ക ഇടണമെങ്കില്‍ ഇനിയും ഏറെ ദൂരം കയറണംഎങ്കിലും മടങ്ങിപ്പോകാന്‍ നിവൃത്തിയില്ലകവിതപ്പഴച്ചക്ക അങ്ങനെ ഉയരെ നില്‍ക്കുന്നതാണ് കവിതയുടെ ഗുണത്തിന് നല്ലത്കെ.ജയശീലന്റെ ‘ജിറാഫ് ശ്രമമുപദേശിക്കുന്നു’ എന്ന കവിതയില്‍ ജിറാഫ്കവിയോട് സംവാദത്തിലേര്‍പ്പെടുന്നുണ്ട്കാവ്യവൃക്ഷത്തിന്റെ താഴത്തെ കായ പറിച്ചുതുടങ്ങിയാല്‍ നാള്‍ക്കുനാള്‍ കൈകള്‍ ചുരുങ്ങിപ്പോകുമെന്നും,എത്താത്ത പൊക്കത്തില്‍ നീട്ടി നീട്ടി കൈകള്‍ക്ക് നീളം വെയ്പ്പിക്കണമെന്നും പറഞ്ഞ്ഇവിടെ പഴച്ചക്കയുടെ ഉയരം കൂട്ടിക്കൂട്ടി ശ്രീകുമാറിന്റെ കവിതയെ സഹായിക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്ലാവ്എല്ലാവരും അവരവരുടെ മതങ്ങളില്‍ അവരവരുടെ ദൈവങ്ങളോട് യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഇറാക്കിലെ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയാണ് ‘നരസിംഹം’ എന്ന കവിതസഹജീവികളുടെ സംസ്കാരത്തില്‍ കടന്നു കയറുന്ന മനുഷ്യനോടുള്ള പരിഹാസമായാണ് ‘ഏകാന്തതയുടെ നൂറു ഹര്‍ഷങ്ങള്‍ ’ എന്ന കവിതയെ ഞാന്‍ വായിച്ചത്സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്,വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളില്‍ ചെന്നിരുന്ന് സൂര്യകാന്തിയാകില്ലെന്നും,പ്രതിഭാശാലികളുടെ സൃഷ്ടികളെ ധിക്കരില്ലെന്നും നമ്മുടെ കലയെയും സംസ്കാരത്തെയും തൊടില്ലെന്നും പറയുന്നു ഈ കവിതപ്രകൃതിയിലെ ഇടങ്ങളാണ് അതിനു പഥ്യംഅതിന്റെ രാഷ്ട്രീയം,മതം എല്ലാം തൊടിയിലെ ലളിതമായ ഇരിപ്പുകള്‍.
കടലില്‍ നിന്നും രക്ഷപ്പെട്ട മീന്‍ കടലിന്റെ ഭാരം കുറയ്ക്കുകയും കൊടികള്‍ക്കടയാളമായി കരയുടെ ഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന് ‘മീനും കടലും’ എന്ന കൊച്ചു കവിതവിവിധ സ്ഥാപനവല്‍ക്കരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൊടികള്‍ കരയുടെ ഭാരം കൂട്ടുന്നുവെന്നുതന്നെയാണ് ഈ കവിത എന്നോട് പറഞ്ഞത്സഹാനുഭൂതിയെ പിന്‍പറ്റിക്കൊണ്ടുള്ള കവിതകള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്ചെത്തിക്കൂര്‍പ്പിക്കുന്ന പെന്‍സിലിനൊപ്പം ചെത്തുന്നവന്റെ മുഖാകൃതി കൂര്‍ത്തുപോകുന്നു എന്ന നിരീക്ഷണത്തിലൂടെയാണ് ‘കൂര്‍ത്ത്’ എന്ന കവിത ആരംഭിക്കുന്നത്അവന്റെ കലാസൃഷ്ടികളുംഅവന്റെ മക്കളും എല്ലാം കൂര്‍ത്തുപോകുന്നുകലാകാരന്റെ ദാരിദ്രമായ ഭൌതികസാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഈ കവിതയില്‍ കൂര്‍പ്പ് എന്നതിന്റെ ജ്യാമിതീയ രൂപമായ വൃത്തസ്തൂപികയെ ഓര്‍മ്മിപ്പിക്കും വിധമുള്ള ഒരു ഖണ്ഡമുണ്ട്.
അവര്‍ വാഴും ചെറ്റക്കുടില്‍ കുടിലിലെ കടല്‍ മത്സ്യംമത്സ്യം റാഞ്ചും കരിമ്പൂച്ച /പൂച്ച മായും കൂരിരുട്ട്ഇരുട്ടത്തെ പെരും മരംമരത്തിലെ പനങ്കള്ള്കള്ളിറക്കും മഹാകവികവിയുടെ കിളിത്തൂവല്‍ ”


ലോകത്തിലെ സകലമാന ചരാചരങ്ങളെയും ഭാഷയുടെകവിതയുടെ കുടത്തിനകത്ത് ആവാഹിക്കാം എന്ന് തിരിച്ചറിയുന്നുണ്ട് ശ്രീകുമാര്‍ .മരുഭൂമിയില്‍പ്പോലും ഇടിമിന്നലിനെ കുറിച്ച് കവിതയെഴുതാംമഴയ്ക്കു മുന്‍പേ വന്ന അറബി ലിപി എന്നും അദൃശ്യ സൂഫി ഭാണ്ഡം തുറന്ന് ഖുറാന്‍ ഗ്രന്ഥം പുറത്തേക്കെടുത്തെന്നും ഇടിമിന്നലിനെ പറ്റി പറയാംഇത്തരത്തിലുള്ള ഒരു രൂപകം ‘ജൂലൈ’ എന്ന കവിതയില്‍ ജൂലൈ മഴയുടെ ഭാണ്ഡത്തില്‍ ആയിരം കൊല്ലം പഴക്കമുള്ളൊരോലക്കെട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് കയറിവരുന്നുണ്ട്ഒറ്റ രോമാഞ്ചം കൊണ്ട് ആണിന് പെണ്ണാകാം എന്നത് വളരെ വ്യത്യസ്തമായ ഒരു പെണ്‍പക്ഷ ദര്‍ശനമാണ്പെണ്‍കുട്ടിസ്ത്രീഫെമിനിസ്റ്റ്ലോകത്തെ നീറ്റുന്ന മുളകുമുത്തശ്ശി ഇതൊക്കെ ഒറ്റ രോമാഞ്ചത്തില്‍ നിന്നും ഉണ്ടാകും. ‘പെണ്ണായേ ജനിക്കൂ ഞാനിനി’ എന്ന് പറഞ്ഞത് ടി.പി.അനില്‍ കുമാറാണ് ‘നമ്മള്‍ ’ എന്ന കവിതയില്‍ നൂറുകവിതകളാണെന്റെ പുഴയതിന്‍/തീരത്തു വിരല്‍ കൊണ്ട് പോറുമ്പോള്‍ നൂറ്റൊന്നാകും എന്ന വരികള്‍ കവിതയുടെ ലാളിത്യത്തെ പ്രകടിപ്പിക്കുന്നു (നൂറ്റൊന്നു കവിതകള്‍ ).ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗര്‍ കേരളത്തിലെ ഒരു വൈദ്യശാലയില്‍ ഉഴിയാന്‍ വന്നതിനെ പറ്റിയുള്ള സരസമായ പ്രതിപാദ്യം ഒരിടത്തു കാണാം (തികച്ചും വ്യക്തിപരമാണ്). ഈ കവിതയില്‍ ഷ്വാസ്നെഗ്ഗര്‍ അയാളുടെ ഉറക്കം,ചികിത്സിക്കുന്ന ബാലന്‍ വൈദ്യര്‍ ‍വൈദ്യശാലയിലേക്ക് അയാളെ കൊണ്ടുപോകുന്ന കാളവണ്ടിവൈദ്യശാലയിലെ ഏക സ്ത്രീയായ പച്ചയായ വാസന്തിഷ്വാസ്നെഗ്ഗര്‍ കിടക്കുന്ന മഹാഗണിക്കട്ടില്‍ അയാളുടെ മൊബൈല്‍ ഫോണ്‍ പ്രഭാതം എന്നിവ ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറിന്റെ യാത്രയെക്കുറിച്ചും അയാളുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നുഅയാളുടെ വിടവാങ്ങല്‍ തികച്ചും വ്യക്തിപരം എന്ന് പറഞ്ഞുകൊണ്ട് കവിത അവസാനിക്കുകയും ചെയ്യുന്നു. ‘യന്ത്രത്തെ അനുകരിച്ചതാണ് നിനക്കു പറ്റിയ തെറ്റ്’ എന്ന് കണ്ടെത്തുന്നു ബാലന്‍ വൈദ്യര്‍ .
ഒറ്റക്കയ്യടി’ എന്ന കവിതമനുഷ്യജീവിതം കണ്ട് വട്ടുപിടിച്ച കിളിയുടെയും,മന:ശാസ്ത്രജ്ഞന്റെയും പരസ്പര സംഭാഷണമാണ്കിളി സ്വന്തം ചിറകറുത്ത് അതിന്റെ ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മന:ശാസ്ത്രജ്ഞന്‍ തന്റെ ‘ഗൌളിവാല്‍ ‍’ അറുത്ത് തന്റെ അഭിപ്രായങ്ങള്‍ പറയുന്നുവിമാനങ്ങളും റോക്കറ്റുകളും ബഹിരാകാശയാത്രകളുമൊക്കെ കൊണ്ട് തന്റെ ചരിത്രത്തെ മനുഷ്യന്‍ പരിഹസിക്കുന്നു എന്ന പരിഭവത്തില്‍ നിന്നുമാണ് കിളിയുടെ തുടക്കംവാക്കുകളെ കുറിച്ച് നന്നായി ബോധ്യമുള്ള ശ്രീകുമാറിനോട്അയാളുടെ കവിതകളിലെ കിളിസാന്നിദ്ധ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ‘നെസ്റ്റാള്‍ജിയ’ എന്നാണ്.



ജീവിതം മടുത്ത് കടലില്‍ച്ചാടാന്‍ വന്നയാള്‍ കടലിന്റെ ലേറ്റസ്റ്റ് പടവും വരച്ച് കക്ഷത്തു വെച്ച് ഓട്ടോയില്‍ തിരിച്ചുവരുന്നു (ഒരോട്ടോ വിളിച്ച്)പ്രകൃതിയെ നന്നായി മനസ്സിലാക്കുന്ന കലാകാരന്‍ തന്റെ സൃഷ്ടിയിലൂടെ മടുപ്പില്‍ നിന്നും മോചിതനാകുന്നു
സെബാസ്റ്റ്യന്റെ പച്ചക്കറിച്ചന്തയെ സൌരയൂഥവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കവിത കൌതുകം ജനിപ്പിക്കുന്നതാണ്ലോകം മുഴുവന്‍ മോഷണവുമായി നടക്കുന്ന ‘ജി’ എന്ന കള്ളനെ പറ്റി കവി പറയുന്നു ഒരിടത്ത്(ന്യൂയോര്‍ക്ക്കാലടിചേലാമറ്റം..’)ജി എന്നത് ഗ്ലോബലൈസേഷന്‍ തന്നെയാവും. ‘എല്ലാം മോഷ്ടിക്കപ്പെടുന്നുഅവ മറ്റൊരിടത്ത് കുമിഞ്ഞുകൂടുകയും ചെയ്യുന്നു’ എന്ന വരികളിലൂടെ സകലവിധ ചൂഷണങ്ങളെയും അഭിസംബോധന ചെയ്യുകയാണ് ശ്രീകുമാര്‍ നമ്മുടെ പുതുകവിതകളില്‍ ‘ബദല്‍ ’ പോലെ മികച്ച കവിതകള്‍ അപൂര്‍വ്വംസഞ്ചരിക്കാന്‍ കഴിയില്ലെങ്കിലുംമുള്ളുകള്‍ നിറഞ്ഞതാണ് മേനിയെങ്കിലുംസൌന്ദര്യവും സൌരഭ്യവും വഴിയുന്ന പൂക്കള്‍ പേറി നില്‍ക്കുന്ന പനിനീര്‍ ചെടിയെ
ഉള്ളിലെ ബദല്‍ ലോക രഹസ്യ സന്ദേശത്തെ
ഉള്ള ശബ്ദത്തില്‍ ചുറ്റും പ്രചരിപ്പിപ്പൂ റോസ” എന്ന്‍ ദര്‍ശിക്കുന്നത് കവിതയുടെ പ്രസരിപ്പ്.വരികള്‍ വരികളോടും വാക്കുകള്‍ വാക്കുകളോടും കലഹിച്ച് കടന്നല്‍ക്കൂട്ടം പോലെ വരുന്ന (‘നേര്‍ക്ക്’) കവിതയെ കവി കരുതലോടെ കാണുന്നുവാക്ക് വരിയെ കൊല്ലാം എന്ന് ഉത്തമ ബോധ്യത്തോടെ തന്നെ [‘കീരിയും പാമ്പുംകവിതയെഴുതുന്നു.  നിലാവും പിച്ചക്കാരനും തമ്മില്‍ കവിതയിലൂടെ മാത്രം സാദ്ധ്യമായ സംവേദനത്തെ അനുഭവവേദ്യമാക്കുന്നു.






കാലവർഷം

പെരുവിരൽ
കനംവച്ച
മഴയുടെ
താളം
മുറിച്ച്
പ്യൂൺ ഗോപാലേട്ടൻ
മണിയിൽ
ഇടിവെട്ടിക്കും.
ചോറ്റുപാത്രവും
പുസ്തക സഞ്ചിയുമെടുത്ത്
കൂട്ടുകാരന്റെ
കുടയിൽകയറാൻ
മത്സരം.
പകുതി
നനയുമ്പോൾ
ചെളിക്കാലുകളുടെ
വേഗതയ്ക്ക്
വീട്ടുമുറ്റത്ത്
ബ്രേക്ക്.
ഒരു വാഴയിലയും
കുടയാകുമെന്ന്
പറഞ്ഞ്
അമ്മ ശാസിക്കും.
ഒരിഴ തോർത്ത്
ചുക്കുകാപ്പി
മഴ തന്ന
വിസ്മയങ്ങൾ.
2
പിന്നൊരു മഴയത്ത്
മിഴിയുടഞ്ഞ്
തുളുമ്പാതെ
മിന്നലുകളാൽ
വെന്ത്
ഒരു വാഴയിലയും
കുടയാകുമെന്നോർക്കാതെ
പഴയ
സാരിക്കുരുക്കിൽ
ജീവിതക്കനലു-
തീർത്തമ്മ പോകവേ
മഴ തന്നതൊക്കെയും
ഉടഞ്ഞയുൾനോവുകൾ.
* 2008-ലെ സംസ്കൃത സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം-സമ്മാനാർഹമായ കവിത.

24/03/10

എന്റെ ..പഴയ സ്കൂളെ…




8 C യിലെ സുരേശാ,
ട്രിപ്പ്ജീപ്പിന്റെ പിന്നിൽ തൂങ്ങിനിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലെ.
അങ്ങാടീന്നെന്നെ കണ്ടിട്ട്
മിണ്ടാതെപോയതെന്തു നീ
9 D യിലെ ബുഷറെ,
പർദ്ദയിൽ നീ മുഖംകൂടി മൂടിയാൽ
എങ്ങിനെയറിയുമായിരുന്നു നിന്നെ ഞാൻ

കൈവേലിക്കള്ളുഷാപ്പിലിരുന്നു
പഴയ പദ്യം
പാടുന്നു മോഹനൻ
‘തിങ്കളൂം താരങ്ങളൂം
തൂവെള്ളിക്കതിർ ചിന്നും’
പണിയെന്ത്ന്നാ മോഹനാ..?
പാറപ്പണിതന്നെയച്ഛനെപ്പോൽ.

ചുവന്നപെയിന്റടിച ബസ്റ്റോപ്പിലിരുന്ന്
ല.സാ.ഘു ഉ.സാ.ഘ എന്ന്
പിറുപിറുക്കുന്നു
കണക്കിലെന്നുമൊന്നാമനായ
പിരാന്തായിപ്പോയ അന്ത് റു.

8 ൽ രണ്ടുകൊല്ലം പൊട്ടിയ
കറുമ്പിജാനു റേഷൻ കാർഡുമായി
അരിയിന്നുതള്ളിപ്പോവുമെന്ന്
വെളുക്കെച്ചിരിച്ചോടിപ്പോവുന്നു

റോഡരികിൽ
സ്കൂൾ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാൻ
നിൽക്കുന്നു 10 D യിലെരാധിക.

ഒപ്പരം പഠിച്ഛവരെ കണ്ടു നിന്നിലെത്തെ,
എന്റെ പഴയ സ്കൂളെ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിത പോലെ നീ.
പല്ലിളിച്ചുകാട്ടികളിയാക്കുന്നുണ്ടിപ്പോൾ
റിവേഴ്സ്ഗിയറില്ലാത്തജീവിതം.


ഉറങ്ങും മുൻപായി
തുറന്നയിൻബോക്സിൽ
അമേരിക്കയിൽനിന്നുമാദിത്യൻ:
How is our friends?
How is our School?
How is your Vacation?
നിദ്രയിൽ,
കറുത്തുകഠിനമാം പാറയിൽ
മോഹനൻ നട്ടുച്ഛയുടെകവിതയെഴുതെ,
അന്ത് റു വന്നെന്റെ
കഴുത്തുഞെരിച്ചു
ഞെട്ടിയുണരും മുൻപെ.
ഞാനെഴുതി മറുപടി.
All r Fine.
All r Perfect.

23/03/10

വിഷാദഭരിതനായ നഗരമേ പഴകിപ്പഴകിപ്പടര്ന്നെന്റെ പച്ചപ്പിനെ തൊട്ടുനോക്കരുതേയെന്നു എന്റെ ഏറ്റവും ഇരുണ്ടമൂലയിലിരുന്നു പ്രാര്ഥിക്കുന്നവനേ,

ഒരുപാടൊരുപാടൊരുപാടുനാള്
പൊടിപിടിച്ചു കിടന്നില്ലേ
പഴയനഗരമായ്.

എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴുണ്ടല്ലോ
ഒളിഞ്ഞുനോക്കുന്നൊരുവള്
എനിക്കടിയിലെ
ഇപ്പോള്ത്തന്നെക്കുളിച്ചിറങ്ങിയപ്പോലുള്ള
നഗരത്തെ.

എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴുണ്ടലോ
പൊടിച്ചു വേരിറങ്ങിയ
ഞരമ്പുകള്
വേണ്ട വേദനിക്കുമെന്ന്.
വേദനകളെ ഇങ്ങനെ ഓര്മിച്ചെടുക്കരുതെന്ന്.


കൌതുകം കൊണ്ടൊന്ന്
കൈവിരല് ഇളക്കി നോക്കിയപ്പോള്
കണ്ടില്ലേ
ചോര പൊടിയുന്നതു.
കണ്ടില്ലെന്നു
തലയിളക്കുവാന്
ഇതിനുമുന്പു
നഗരത്തിന്റെ രക്തം നീ എന്നാണു കണ്ടിട്ടുള്ളതു?

കണ്ടില്ലേ
നെഞ്ചിനിടയിലൂടെ
രണ്ടു ചെറുഗ്രാമങ്ങള്ക്കിടയിലൂടെ
ഒഴുകുന്ന നദി
ചെറുതായി ഒന്നു പുളഞ്ഞ്
ഇഴഞ്ഞ് പോകുന്നത്
വരണ്ടുതുടങ്ങുന്നത്.

വയറിലെ ചുളിക്കുകളില്
കുഴമണ്ണു വയലുകളില്
രോമക്കാടുകള്
തഴച്ചു വളര്ന്നതു
വാടിത്തുടങ്ങുന്നത്.

കണ്ണിലെ
നിശ്ചലത്തടാകത്തിന്റെ
വക്കുകളിലെ
പൂപ്പല്
കറുത്തുതുടങ്ങുന്നത്.

എന്റെ തുരങ്കത്തിനുള്ളിലൂടെ
ചൂളംകുത്തി നടക്കാന്
മറ്റു നഗരങ്ങളില് നിന്ന്
ആരും വരാതാകുന്നു.

ഇങ്ങനെത്തന്നെക്കിടന്നേക്കാം

ചായം തേക്കാത്ത
ആകാശങ്ങള്,കെട്ടിടങ്ങള്.


പൊടിക്കാറ്റുകള്,


മഴവില് പാടങ്ങള്,


ഷൂസുമണങ്ങള്,


മഴയിലൊഴുകുന്ന
റോഡുകള്,
ഇഷ്ട്ടികപ്പാതകള്,


മഞ്ഞുകാലത്തു
വിരിച്ചിട്ട്
വിറങ്ങല്ലിച്ചു പോയ
പാവാടകള്,ജനല് വിരികള്.

ഇങ്ങനെത്തന്നെ കിടക്കട്ടെ.

വല്ലപ്പോഴും
എന്റെ നനവുകളില്
നീ വന്നു
ഉമ്മവച്ചു
വൃത്തിയാക്കുന്നുണ്ടല്ലോ
അതു മതി.

21/03/10

ലോക കവിത

മൊഴിമാറ്റം  ബിജുരാജ്
      ഫലസ്തീന്‍ കവിത
നദാലി ഹന്‍‌ദാല്‍  


ബെത്‌ലെഹേം

രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു.
മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി;
വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയേയും പട്ടണത്തേയും കാത്തുവെച്ചു.
ഞാന്‍ ബെത്‌ലെഹേം കണ്ടു.
എല്ലാം പൊടി നിറഞ്ഞ ഒഴിഞ്ഞ പട്ടണം.
ഒരു വാര്‍ത്താപത്രത്തിന്റെ കീറിയ ശകലം
അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാവരും എവിടെയായിരുന്നിരിക്കും?
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു.
എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം-
എന്റെ മുത്തശ്ശന്‍ വന്നയിടം?
കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി.
ഒലിവുമരങ്ങളും കണ്ണീരും ഓര്‍മ്മിക്കുന്നത് തുടര്‍ന്നു.
ഞാന്‍ പട്ടണത്തിലൂടെ നടന്നു.
വെള്ളമേല്‍ക്കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ.
അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു:
‘നിങ്ങളല്ലേ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?‘
എന്നെ ഒന്നു നോക്കിയ ശേഷം അയാള്‍ അവിടം വിട്ടുപോയി.
ഞാനയാളെ പിന്തുടര്‍ന്നു-
എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ചോദിച്ചു?
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളൂ.
ഞാന്‍ ചുറ്റും നോക്കി അറിഞ്ഞു;
തന്റെ കാല്‍ച്ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍
അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു.

മൊഴിമാറ്റം:ബിജുരാജ്

ഫലസ്തീന്‍ കവിയും എഴുത്തുകാരിയും നാടകകൃത്തുമാണ് നദാലി ഹന്‍‌ദാല്‍.1969ല്‍ ഹെയ്തിയില്‍ ജനിച്ചു.ബെത്‌ലെഹേമില്‍ നിന്നുള്ളവരാണ് അച്ഛനും അമ്മയും.യൂറോപ്പ്,അമേരിക്ക,കരീബിയ,ലാറ്റിന്‍ അമേരിക്ക,അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചു.ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ചിലത് നിര്‍മ്മിക്കുകയും ചെയ്തു.വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.‘ലൌ ആന്‍ഡ് സ്ട്രെയിഞ്ച് ഹോഴ്സസ്‘,‘ദ ലിവ്സ് ഓഫ് റെയ്‌ന്‍‘,‘ദ നെവര്‍ ഫീല്‍ഡ്’ തുടങ്ങിയവയാണ് കൃതികള്‍.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.





                   മൊഴിമാറ്റംബിജുരാജ്
രണ്ട് ദക്ഷിണാഫ്രിക്കന്‍ കവിതകള്‍ 


ക്‍ജഫില ഒയ മഗോഗോഡി

ഓടുന്ന ഭക്ഷണം

മുത്തശ്ശി പറയുമായിരുന്നു
ഓടുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന്.
പക്ഷേ ഈ ദിനങ്ങളില്‍ പാത്രങ്ങള്‍ക്ക്
കാലുകള്‍ മുളച്ചിരിക്കുന്നു
ഭക്ഷണം ഓടിക്കൊണ്ടിരിക്കുന്നു.
ആവശ്യക്കാരനില്‍ നിന്ന്
അത്യാഗ്രഹിയിലേക്ക്.

അരങ്ങ്

ദൈവം ഉണ്ടായിരുന്നു
ഇവിടെ.
ഓടിയകന്നു.
കവി അരങ്ങിലേക്ക്
വന്നപ്പോള്‍.

ക്‍ജഫില ഒയ മഗോഗോഡി 1968 ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹെന്നസ് ബര്‍ഗില്‍ ജനിച്ചു.ജാസ് സംഗീതകാരന്‍,കവി,നാടക സംവിധായകന്‍,അധ്യാപകന്‍,എന്നീ നിലകളില്‍ പ്രശസ്തന്‍.വിറ്റ്വാട്ടേഴ്സ് സ്റ്റാന്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.രാജ്യാന്തര ഷോകളില്‍ നാടകവും സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.‘ദ കോണ്ടം കം’,‘ഔട്ട് സ്പോക്കണ്‍’,‘ഐ മൈക്ക് വാട്ട് ഐ ലൈക്ക്’ എന്നിവയാണ് കൃതികള്‍.



  മൊഴിമാറ്റം വെള്ളെഴുത്ത്
            സിറിയന്‍   കവിത

അഡോണിസ്  








Courtesy Photo: Petr Machan/Prague Writers' Festival


കസേര
(ഒരു സ്വപ്നം)


വളരെ നാളുകൾക്ക് മുന്‍പ്
നഗരത്തെനോക്കി
ഞാന്‍ നിലവിളിച്ചിരുന്നു :

ഉള്ളുപൊള്ളയായ ലോകമേ
നിന്നെയാണല്ലോ ഞാൻ കൈകളിൽ
മുറുക്കിപ്പിടിച്ചിരിക്കുന്നത്

നാളുകൾക്ക് മുൻപ്,
കപ്പലിനെ നോക്കി ഞാന്‍
കലമ്പിയിരുന്നു

റോസാദളങ്ങളേക്കാൾ ചുവന്ന
തീജ്വാലകൾക്കുള്ളിൽ നിന്നാണ്
എന്റെ പാട്ടു് വരുന്നത്.
അല്ലെങ്കിൽ
അവ ഒന്നുമല്ല.

ഇപ്പോൾ
തീരെ വയ്യ.
കുട്ടികളേ,
നിങ്ങളും
കടലുകളും
എന്നെ തളർത്തിയിരിക്കുന്നു.
എനിക്ക്
എന്നെ തന്നെ മടുത്തിരിക്കുന്നു.

പേരക്കുഞ്ഞുങ്ങളേ,
ഇനി ആ കസേരയിങ്ങു കൊണ്ടു വരുമോ?

അഡോണിസ്
അലി അഹമ്മദ് സെയ്ദ് എന്നാണ് ശരിയായ പേര്. 1930 ൽ സിറിയയിൽ ജനിച്ചു. വിഅമർശകനും വിവർത്തകനും കവിയും പത്രാധിപരുമായ ‘അഡോണിസ്’ സമകാല അറബ് സാഹിത്യത്തിൽ ഏറ്റവും അധികം അറിയപ്പെടുന്ന വ്യക്തിത്വമാണ്. The Blood of Adonis, Transformations of the Lover, If Only the Sea Could Sleep, The Pages of Day and Night, A Time Between Ashes And Roses തുടങ്ങിയ കൃതികൾ ഇംഗ്ലീഷിൽ ലഭ്യമാണ്.





മൊഴിമാറ്റം കാഞ്ചന ജെ എസ്
                        ഇംഗ്ലീഷ് കവിത
ക്രിസ്റ്റീന ജോർജിന റോസ്സെറ്റി


ചിലപ്പോൾ ഞാൻ ഓർമ്മകളിൽ ജീവിക്കും


പ്രിയപ്പെട്ടവരേ,
ഞാൻ മരിച്ചാൽ എനിക്കു വേണ്ടി
ദുഃഖഗാനങ്ങൾ ആലപിക്കരുതേ;
റോസാപുഷ്പങ്ങൾ കൊണ്ട്
ശിരസ്സ് അലങ്കരിക്കരുതേ;
സൈപ്രസ് മരത്തിന്റെ തണലിൽ
കിടത്തരുതേ;
മഴയും മഞ്ഞുതുള്ളികളും നനഞ്ഞ
പച്ചപുല്ലുകൾ എനിക്കുമീതേ വളരട്ടേ
അവ, ഉണങ്ങിയാൽ ഓർമ്മിക്കുക
അവ ഉണങ്ങിയാൽ, മറന്നേക്കുക

ഞാൻ നിഴലുകൾ കാണില്ല
മഴയെ അറിയില്ല
രാപ്പാടിക്കുയിലിന്റെ വേദന നിറഞ്ഞ
ഗാനം കേൾക്കില്ല
ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത
നാട്ടുവെളിച്ചത്തിലിരുന്ന്
കിനാവു കാണുകയാണു ഞാൻ

ചിലപ്പോൾ
ഞാൻ ഓർമ്മകളിൽ ജീവിക്കും
ചിലപ്പോൾ
ഞാൻ വിസ്മരിക്കപ്പെടും.


ക്രിസ്റ്റീന ജോർജിന റോസ്സെറ്റി 
(1830- 1894) ലണ്ടനിൽ ജനനം. Goblim Market എന്ന ദീർഘകാവ്യം സാഹിത്യലോകത്ത് പ്രശസ്തയാക്കി. The Prince's Progress and Other Poems, In the Bleak midwinter, Up-Hill, Love come down at Christmas, All flesh is grass എന്നിവ പ്രധാനകൃതികൾ.
 കാഞ്ചന ജെ എസ്
പ്ലസ് വൺ ശാസ്ത്രം
ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
കരമന, തിരുവനന്തപുരം

അനുബന്ധം / ജോസ് പി കോശി

അതേ മുഖം.
റേഡിയം പൂശിയ
ഇടനാഴികള്‍.

പൊടുന്നനെ
ഒരു ഹൃദയം നിന്നുപോയത്;
ഒറ്റയ്ക്ക്.

കണ്ണാടിയുടെ
ആഴമേറിയ നിലയില്ലായ്മയിലേക്ക്.

നീര്‍പ്പോളകളില്‍
ചീര്‍ത്തുനിന്ന
എത്ര മാത്രകള്‍!

കുന്നുകളുടെ മറഞ്ഞിരിക്കുന്ന വശത്തേക്ക്
പാഞ്ഞുപോയ
സ്പര്‍ശരേഖകള്‍.

മരണം:
കണ്ണുകള്‍
സദാ മറച്ചുപിടിക്കുന്നത്.

കുറിപ്പ്: പത്തുപതിനഞ്ചുകൊല്ലം മുന്‍പെ അവനവനോട് പിണങ്ങി എഴുത്തുനിര്‍ത്തിയ ഒരു കവി. നെറ്റില്ല, ബ്ലോഗും നോക്കാറില്ല. എങ്കിലും ഈ കവിതാദിനത്തില്‍ എന്റെ പക്കലുള്ള അയാളുടെ കവിതകളിലൊന്ന് ബൂലോകരുടെ മുന്‍പില്‍ വെക്കുന്നു.

20/03/10

ഒളിവുകാലങ്ങളിന്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്നു / ലതീഷ് മോഹന്‍


1- വസന്തം തുടങ്ങുന്നു

അടച്ചു തുറക്കുമ്പോള്‍ എല്ലായ്പ്പോഴും കൃത്യമായ സമയം കാണിക്കുന്ന ഈ കമ്പ്യൂട്ടര്‍ ആരെയും ഭയപ്പെടുത്തേണ്ടതാണ്. ഒരേയളവില്‍ ഒരേ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കഴിച്ചുകൂട്ടുന്നവ പലപ്പോഴും ഭയപ്പെടുത്തുന്ന പലതിനെയും കുറിച്ചുള്ള ഭയമാണ് എന്ന ആമുഖം അടച്ചു തുറക്കുമ്പോള്‍ എല്ലാവരുടെയും സമയം കാണിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉണ്ട് എന്നത് രാത്രിപോലെ അവ്യക്തമായി തുടരേണ്ട കാര്യമെന്താണ്? ഇത്രവിശാലമായ ഭാവനയുടെ സഹായത്തോടെ ജീവിച്ചിരിക്കുന്ന നമുക്കെല്ലാം നമ്മുടേതു മാത്രമായ സമയങ്ങള്‍ ഇല്ല എന്നത് ക്രൂരമാണ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വാങ്ങിയിരുന്ന കളിവാച്ചുകള്‍ നമ്മുടെ പലരുടേയും കുട്ടിക്കാലത്തെ മഞ്ഞയിലും കടും പച്ചയിലും രസിപ്പിച്ചത് അത്രവേഗം മറക്കുന്നതെന്തിനാണ്? സുജാതയുടെ വാച്ചില്‍ എല്ലായ്പ്പോഴും നാലരയായിരുന്നു. എന്റെതില്‍ അര്‍ധരാത്രിയും. ഇരുസമാന്തര രേഖകള്‍ എന്നൊരിക്കലും ഞങ്ങള്‍ക്ക് കള്ളം പറയേണ്ടി വന്നിരുന്നില്ല.

ബോംബയില്‍ നിന്നും റയ്ബാന്‍ ഗ്ലാസിലൊളിച്ചിരുന്ന് അവധിക്കാലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്ന അമ്മാവന്മാരോ കഷണ്ടി കയറിയ മറ്റ് ബന്ധുക്കളോ അയല്‍വാസികളോ ഉണ്ടായിരുന്നിരിക്കണമെല്ലോ നമുക്കെല്ലാം. അവരിലൊരാള്‍ ആദ്യമായി, സ്റ്റീലിന്റെ കെട്ടുവള്ളിയുള്ള ആ വാച്ച് കയ്യില്‍ കെട്ടിത്തന്ന ദിവസം ഓര്‍മയുണ്ടോ? കളിയിടങ്ങളിലേക്കും പൊന്തക്കാടുകളുടെ പിന്‍വശത്തേക്കും കൃത്യസമയമുള്ള കൈത്തണ്ടയുമായി നമ്മളില്‍ നിന്നെല്ലാവരില്‍ നിന്നും ഓടിയിറങ്ങിപ്പോയ സുജാതയെയും എന്നെയും ഓര്‍മയുണ്ടോ? ആദ്യത്തെ ഒറ്റുകാര്‍ അവരാണ്, സുജാതയും ഞാനും. അത്ര ഗൂഢാമായ ഒരാലോചന കൂട്ടുകാരെകാട്ടി ആളായത് ഞങ്ങളാണ്. കൃത്യസമയത്ത് തിരിച്ചു പോകാന്‍ തിരുവല്ലയിലോ, ആലുവയിലോ കൊച്ചുവേളിയിലോ തിവണ്ടികാത്തു നില്‍ക്കുന്ന ആ അമ്മാവന്‍ ഇല്ലാത്ത ഒന്നിന്റെ പേരില്‍ അഹങ്കാരപ്പെടുവാന്‍ നടത്തുന്ന ദൈന്യശ്രമം, അന്നുമുതല്‍ നമ്മുടെയെല്ലാം കൈത്തണ്ടയില്‍.

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തലകുടയുന്നു. ഇല്ല ഇല്ല ഇല്ല ഉണരാതിരിക്കില്ല

2 - വസന്തം

ഒളിച്ചിരുന്നാണ് ഇതെഴുതുന്നത്. രാത്രികളിലേക്ക് പകലുകളും പകലുകളിലേക്ക് രാത്രികളും വരുന്നു, പോകുന്നു. നിറയെ വള്ളിപ്പടര്‍പ്പുകളുള്ള കുറ്റിക്കാടുകളില്‍ നിന്നും അണ്ണാന്‍പൊത്തുകളില്‍ നിന്നും ആത്മഹത്യാശ്രമങ്ങളില്‍ നിന്നും വരുന്നു, പോകുന്നു. പെട്ടന്ന് ഒരു മഴ ചാറുന്നു. ചെറുവെയിലില പൊഴിയുന്നു. നിന്നെ കാണാന്‍ തോന്നുന്നു എന്നെഴുതി വയ്ക്കുന്നു. ഏത് സമയത്ത്, എവിടെ വരും എന്ന ചോദ്യത്തിന് പിറകിലൊളിക്കുന്നു. ഒളിച്ചിരുന്നാണ് നമ്മളെല്ലാവരും ഇതെഴുതുന്നത്.

ടെറസുകളില്‍ ക്രിക്കറ്റു കളിക്കുന്നവരെ നോക്കിയിരിക്കുന്നു, സായന്തനങ്ങളില്‍ നമ്മുടെ ആകാശം. പെട്ടന്ന് ആരിലോ പഴയ ഉത്സവപ്പറമ്പുകള്‍ ഉണരുന്നു. പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധമുള്ള അര്‍ഥരാത്രിയില്‍ ഗാനമേള കേള്‍ക്കാന്‍ കുന്തിച്ചിരുന്നവരില്‍ നിന്നൊരാള്‍ എല്ലാവരെയും മറന്ന് കാലുകളില്‍ നിന്ന് മുകളിലേക്ക് ഇളകുന്നു. ടെറസുകളുടെ വിശാലതയ്ക്കുമേലേ ഒരു പന്ത് പറന്നു പോകുന്നു. നമ്മുടെ സൂര്യന്‍ താണുതാണു പോകുന്നു. കടലിലാരോ ഒരു പന്ത് തിരയുന്നു. പല നിറങ്ങളില്‍ ഉലയുന്നു നിന്റെ പാവാട. പഴയ മുറികളില്‍ നിന്നിഴഞ്ഞിറങ്ങി വരുന്നു ടാറുപാകിയ നിരത്തുകളിലേക്ക് പല്ലികള്‍, പഴുതാരകള്‍, കാട്ടുപൂവിന്‍ പാട്ടുകള്‍. നമ്മളെ മണത്തു നോക്കുന്നു. നമ്മളില്‍ നിന്ന് നമ്മളിലേക്ക് വരുന്നു, പോകുന്നു.

എല്ലാം ശരിയാകുമെന്ന് തോന്നിത്തുടങ്ങുന്നു. അതിനിടയില്‍ നിന്നെയോര്‍ക്കുന്നു. നിന്നെ കാണാന്‍ തോന്നുന്നു. നീ, മറ്റൊരു കാലം. ചലിക്കാത്ത രഹസ്യം. ആരിലും ഒരിക്കലും വള്ര്ന്നിട്ടേയില്ലാത്ത, ആറ്റിറമ്പിന്റെ നീല. നിന്നെ കാണാന്‍ തോന്നുന്നു. നിന്നിലൂടെ കാണാന്‍ തോന്നുന്നു. ഹോ, രോമാഞ്ചം തുടങ്ങുന്നു.

3 വസന്തത്തിന് ദേഷ്യം വരുന്നു

ജനലിലൂടെ നോക്കുമ്പോള്‍, ദൂരെയേതോ കുന്ന്, രാത്രിയില്‍ തീ പിടിച്ച ശരീരവുമായി കുതറിയോടുന്നു. പന്തംകൊളുത്തി നൃത്തംചെയുന്ന നാടോടികള്‍ ജനലിലൂടെ കടന്നു വരുന്നു. അടഞ്ഞു കിടക്കുന്ന മറ്റൊരു ജനല് തുറന്നു നോക്കുമ്പോള്‍ വേറേതോ സിനിമ, തെങ്ങിന്‍ തുഞ്ചത്ത് കാറ്റിനൊപ്പം ചിറകിളക്കുന്ന പരുന്തുകള്‍ എന്നൊമറ്റോ പതിഞ്ഞ താളത്തില്‍‍. കാറ്റ് വെള്ളം പോലെ നിറയുന്നു. മുറി ഒഴുകി നീങ്ങുന്നു. നീന്തല്‍ പഠിക്കുന്നു. വേരുകളിലൊരു പന്ത് തടയുന്നു.

ഇത്ര തിരക്കിട്ട് ഏത് യുദ്ധകാലത്തിലേക്കാണ് എന്ന ചോദ്യം എത്രകാലമായി ചോദിക്കുന്നു, മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിക്കുന്നു. ജനാലകളിലൊരു പരുന്ത് ചിറകുചിക്കുന്നു. കുറേനേരമായി അവിടെത്തന്നെയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. വെയിലിലകള്‍ പെറുക്കിക്കൂട്ടി അനേകായിരം മഞ്ഞപ്പാവാടകള്‍ കുന്നിന്‍മുകളിലൂടെ നടന്നു പോകുന്നു.

പഴയ വാച്ചുകള്‍ റിപ്പയറു ചെയ്യുന്ന കടയടച്ച് സുജാതയും ഞാനും ഞങ്ങളിലേക്ക് മടങ്ങുന്നു.

15/03/10

ദൈവമ്പോലത്തെ മനിച്ചന്‍ / പ്രമോദ് കെ. എം.

ന്നൊരിക്കല്‍ അപ്പാപ്പന്‍
അനന്തന്‍ മണിയാണിയുടെ

നാട്ടിക്കണ്ടത്തിനടുത്ത്
പശൂനെക്കെട്ടി പോലും.

പശു ഞാറ് തിന്നപ്പോള്‍
മണിയാണീന്റോള് ചീയൈയ്യേച്ചി:
‘എന്റെ നെല്ലിലാന്നോ നായ്നാറേ
നിങ്ങളെ പയീനെ കെട്ടണ്ടത്?’



‘അല്ല, നിന്റമ്മേന്റെ എടങ്കാലില് ‘ എന്ന്

അപ്പാപ്പന്റെ വേണ്ടാതീനം.

പിറ്റേന്നും അപ്പാപ്പന്‍

പശൂനേം കൊണ്ട് കണ്ടത്തില്‍ .
കണ്ണും മീച്ചോണ്ട് വന്ന്വല്ലോ
അനന്തന്‍ മണിയാണി.
കണ്ണടപ്പനൊരടിയും വീണു
അപ്പാപ്പന്‍
കണ്ടത്തിലെ ചളിയിലും വീണു.




‘ഉയെന്റെ മണിയാണീ
ഒന്നും കയിച്ചിറ്റ്ണ്ടാവൂല്ല ആ നായ്നാറ്
വെറുമ്പയറ്റില് നിങ്ങളിങ്ങനെ
അയാളെ തല്ലല്ല’എന്നു പറഞ്ഞു
കാലി പൂട്ടുന്ന ചിണ്ടന്‍ നമ്പ്യാറ്.

തച്ച് തച്ച് തളര്‍ന്നപ്പോള്‍
മണിയാണി മടങ്ങിപ്പോയ്
അപ്പാപ്പന്‍ മെല്ലെ എണീറ്റ്
വെള്ളേരിക്കുണ്ടില്‍ പോയ്
മുങ്ങിയും നീര്‍ന്നും
നീ ആയുസ്സെത്താണ്ട് ചാവും എന്ന്
മണിയാണീനെ പ്രാകി.

ഒന്നുരണ്ടാഴ്ച കഴിഞ്ഞേരം
അനന്തന്‍ മണിയാണി
പണിക്കിടയില്‍
കെണറിടിഞ്ഞ് വീണ് മരിച്ചു.

അപ്പാപ്പന്‍ മരിച്ചേനു ശേഷം ഒരിക്കല്‍
ചീയൈയ്യേച്ചി എന്നോട് പറഞ്ഞു.
‘നിന്റപ്പാപ്പന്‍ ദൈവമ്പോലത്തെ മനിച്ചനേര്ന്നു.’

എല്ലാര്‍ക്കും
എല്ലാ ദൈവങ്ങളോടും
എല്ലാ സമയത്തും
ഇഷ്ടം തോന്നണമെന്നില്ലല്ലോ.


പ്രമോദിന്റെ ബ്ലോഗ്              വര :  സുധീഷ്  കോട്ടേമ്പ്രം

തീറ്റക്കാരന്‍

കുടവയറുള്ള
ഒരു തീറ്റക്കൊതിയനായി
മരണത്തെ സങ്കല്‍പിക്കാന്‍
കവിയാവണമെന്നില്ലെന്ന്‌
അറിയാഞ്ഞിട്ടല്ല.

ചിലപ്പോള്‍
ഒരു
കൊച്ചു ചായക്കടയില്‍ കയറി
പാത്രം നക്കിത്തുടച്ച്‌
വിരലഞ്ചുമീമ്പിക്കുടിച്ച്‌
ഒരൊറ്റപ്പഴവുംതിന്ന്‌
ഏമ്പക്കംവിട്ടെഴുന്നേല്‍ക്കുന്ന കാഴ്ച
ആരാണ്‌ മറന്നിട്ടുണ്ടാവുക!

മറ്റൊരിക്കല്‍
പിറന്നാളിനോ സപ്തതിക്കോ
നീളത്തില്‍ മുറിച്ച തൂശനിലമേല്‍
കണ്ണിമാങ്ങയച്ചാര്‍ തൊട്ട്‌
പപ്പടവും പായസവും കൂട്ടി,
എരിശ്ശേരിയും പുളിശ്ശേരിയും
ഓലനും കാളനും കൂട്ടി
പച്ചടിയും കിച്ചടിയുമായി
നൂറ്റൊന്നുകൂട്ടം കറിയിട്ട്‌
നിര്‍ത്താതെ നിര്‍ത്താതെ
കുഴച്ചുണ്ണുന്നത്‌ കാണുമ്പോള്‍
ആര്‍ക്കാണ്‌
ശ്വാസം മുട്ടാതിരുന്നിട്ടുള്ളത്‌!

കുറേനാള്‍
പട്ടിണിയായി നിരത്തിലൂടെ നടന്ന്
ഒരു
ചെറിയ കിണ്ണത്തില്‍ കിട്ടിയ ചോറ്‌
കറിയൊന്നുമില്ലാതെ
ഒരൊറ്റയുരുളയായ്‌ വിഴുങ്ങിയിട്ട്‌
മതിവരാതെ
പാത്രത്തിലേക്ക്‌ നോക്കി
സങ്കടപ്പെടുന്നതു കാണുമ്പോള്‍
ആര്‍ക്കാണ്‌ കരച്ചില്‍ വരാതിരിക്കുക.

കഷ്ടം!
ഏതു ദുഷ്ടനാണിതിനെ
ഇങ്ങനെയൊരു
പെരുവയറനായി സൃഷ്ടിച്ചത്‌!

11/03/10

സ്റ്റാച്ച്യു / സജിന്‍ പി.ജെ


ഒരു ദിവസം രാവിലെ കുട്ടി
നടക്കാനിറങ്ങി
മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
അപ്പോള്‍
വഴിയിലെങ്ങും
ഒരു കൂട്ടുകാരേയും കാണാതെ
അവന്‍ വിഷമിച്ചു നടക്കുമ്പോള്‍
ആണ്ടെടാ ഒരു പോസ്റ്റുകാല്‍
നടന്നു പോകുന്നു
പെട്ടെന്നാണ് കുട്ടിക്ക്
ആ കളി ഓര്‍മ്മ വന്നത്,
കൊടുത്തു ഒരു സ്റ്റാച്ച്യു.
കണ്ടിട്ടില്ലേ ഇപ്പോഴും മുന്നോട്ടാഞ്ഞ്
പോസ്റ്റുകാല്‍ കൈ വിടര്‍ത്തി
നില്‍ക്കുന്നത്?
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍
മലയാളം പുസ്തകത്തിലെ
പാണ്ടന്‍ നായ വഴിയരുകില്‍
നിന്നു മുള്ളുന്നു!
ഇവന്റെ പേരു മറന്നതിനാണ്
ഇന്നലെ തല്ലു കിട്ടിയത്.
വലതുകാല്‍ പൊക്കിയ മട്ടില്‍
അവനെ അനങ്ങാതെ നിര്‍ത്തിയിട്ട്
പിന്നെയും നടന്നപ്പോള്‍
സ്കൂള്‍ മുറ്റത്താണ്ടെ ബ്ലൂ ഹൌസിന്റെ
കൊടി പാറുന്നു!
താന്‍ യെല്ലോ ഹൌസാണല്ലോ,
അതുകൊണ്ട് പാറുന്ന പടി നിര്‍ത്തിയിട്ട്
വളവുതിരിഞ്ഞ് നടന്നു പോയി.
നടന്നു നടന്നു കവലയിലെത്തിയപ്പോള്‍
ഗാന്ധിജിയൊണ്ട് അവിടുന്നിറങ്ങി
ഓടാന്‍ തുടങ്ങുന്നു!
കുട്ടിയുണ്ടോ വിടുന്നു?
ഒരു അവധിയല്ലേ?
കവലയില്‍ ഇപ്പോള്‍ ചെന്നാലും കാണാം.
ഓടാനോങ്ങി നില്‍ക്കുന്ന ബാപ്പുവിനെ.
പാര്‍ട്ടിയാഫീസിന്റെ മുന്നില്‍ ചെന്നപ്പോള്‍
ഒരു താടിക്കാരന്‍ ദേഷ്യപ്പെട്ടു നില്‍ക്കുന്നു.
കൂടെയൊരു മൊട്ടത്തലയനുമുണ്ട്!
കാര്യങ്ങളധികം വഷളാക്കേണ്ട എന്നു കരുതി
ഒരു സ്റ്റാച്ച്യു അവര്‍ക്കും കൊടുത്തു.
ഇല്ലെങ്കില്‍ കാണാരുന്നു പുകില്!


നടന്നു മടുത്തപ്പോള്‍ കുട്ടി തിരിച്ചു പോന്നു.
വഴിക്ക് ഒന്നു രണ്ടു തുമ്പികളേയും
മൂന്നു നാലു കൊങ്ങിണിപ്പൂക്കളേയും കണ്ടിരുന്നു.
പക്ഷേ അവരെ കുട്ടി വെറുതെ വിട്ടു.
വളവിലെത്തിയപ്പോള്‍
അമ്മച്ചിയേ....
ദാണ്ടെ കെടക്കുന്നു!
സ്കൂള്‍ ഇങ്ങോട്ടു വരുന്നു!
മുന്നില്‍ നടക്കുന്നതാണ് ഹെഡ്മാസ്റ്റര്‍
പുറകില്‍ നടക്കുന്നത് കണക്കുസാര്‍
ഇംഗ്ലീഷും മലയാളോം കൈകോര്‍ത്ത്
ഏറ്റവും പുറകില്‍ സാമൂഹ്യപാടവും സയന്‍സും
അവരെ കണ്ടതും കുട്ടി വഴിയരുകിലേക്ക്
മാറി നിന്നു.
പേടിച്ചിട്ടൊന്നുമല്ല.
എന്തിനാ വെറുതെ ഒരു പ്രശ്നമുണ്ടാക്കുന്നത്
എന്നു കരുതിയിട്ടാ അനങ്ങാതെ
ഒരു സ്റ്റാച്ച്യുവയിട്ടങ്ങു നിന്നു കളഞ്ഞെ.
മഞ്ഞിനെ സ്റ്റാച്ച്യുവടിക്കാന്‍
മറന്ന കൊണ്ട്
അതു മാത്രം പെയ്തുകൊണ്ടിരുന്നു.
*   *    *     *        *

സജിന്റെ ബ്ലോഗ്
സ്റ്റാച്ച്യു:കുട്ടികളുടെ ഒരു കളി. നിന്ന നില്‍പ്പില്‍ അനങ്ങാന്‍ കഴിയാത്ത ഒരു മാജിക്കല്‍ റിയലിസം.

സജിന്‍ പി.ജെ
റിസര്‍ച്ച് സ്കോളര്‍
സ്കൂള്‍ ഓഫ് ലെറ്റേഴ്സ്
എം.ജി യൂണിവേഴ്സിറ്റി
കോട്ടയം

ഭോഗവൃക്ഷങ്ങളുടെ കാട്

കേമനാഷു? രുക്സാനാ ബംഗാളീ,
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!

നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.

മാന്‍‌ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

07/03/10

നീറ്റല്‍

എന്തെങ്കിലും തരണേയെന്ന്
വാതിൽക്കലാരോ
തേങ്ങിയപ്പോള്‍

നോട്ടമേറ്റത്
ജീവിതംകലങ്ങിയ
കണ്ണുകളിലായിരുന്നില്ല

അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണൻ
മാന്‍പേടകളിലായിരുന്നു

അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്
നെഞ്ചിലിന്നുമുരുളുകയാണ്.............

02/03/10

തോന്ന്യാസി

കറങ്ങിനടക്കുന്ന
ഭൂമി

തോന്നിയിടത്തേയ്ക്ക്‌ വളരുന്ന
മരങ്ങൾ

തോന്നിയ ഗന്ധം പരത്തുന്ന
പൂക്കൾ

തോന്നുമ്പോൾ പെയ്യുന്ന
മഴ

തോന്നുമ്പോലൊഴുകുന്ന
പുഴകൾ

മീനുകൾ

കിളികൾ

പൂമ്പാറ്റകൾ

പുഴുക്കൾ......

പ്രകൃതിയിൽ നിന്നും
പഠിയ്ക്കാൻ പറഞ്ഞ
അപ്പാ

പഠിപ്പിച്ചപോലെ
ജീവിയ്ക്കുന്ന
ഞാൻ

എങ്ങിനെയാണ്‌
ഒരു തോന്ന്യാസിയാകുന്നത്‌?

ജാക്സണ്‍കടല്‍

ഒരേ നേരം
ഒരേ ദേഹം
ഒച്ചയുണ്ടാക്കിയും
കെടുത്തിയും.

അതേ ദേഹം
ഒരേ നേരം
ചൂടാര്‍ന്നും
തണുത്തും.

ആള്‍പ്പരപ്പിനെ
മൃഗപ്പരപ്പിനെ
മരപ്പരപ്പിനെ
ജലപ്പലക വച്ച്‌
ദൈവം ആണിയ-
ടിക്കും നാള്‍

ജലപ്പലക
സ്റ്റേജാക്കി
ഒറ്റയ്ക്കൊരു
പ്രേതക്കടല്‍
ആടിതിമര്‍ക്കില്ലെന്ന്
ആരു കണ്ടു.