പ്രമോദ് കെ. എം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രമോദ് കെ. എം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

28/3/10

നിലാവും പിച്ചക്കാരനും തമ്മില്‍ / പ്രമോദ് കെ.എം

Photobucket
ലയാളത്തിലെ പുതുകവിതയില്‍ തനിക്കുള്ള സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ശ്രീകുമാര്‍ കരിയാട് തന്റെ ‘നിലാവും പിച്ചക്കാരനും’ എന്ന കവിതാസമാഹാരത്തിലൂടെ (ഫേബിയന്‍ ബുക്സ്). കവിതയെ തൊടാനുള്ള 41പരിശ്രമങ്ങള്‍ എന്ന പ്രവേശികയിലൂടെയാണ് ശ്രീകുമാര്‍ ഈ കവിതാസമാഹാരത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുന്നത്.കവികളേയല്ലാത്ത സാധാരണക്കാര്‍ ജീവിതം അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഒരുതരം വിറയല്‍ കവിതയെഴുതുമ്പോള്‍ താനെപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞുവെക്കുന്നു.അതുകൊണ്ടുതന്നെയായിരിക്കും ശ്രീകുമാറിന്റെ കവിത മനുഷ്യപ്പറ്റുള്ളതാകുന്നത്.
പ്ലാവില്‍ ’ എന്ന ആദ്യ കവിതയില്‍ കവിതയെഴുതാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെയും അതിനു സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും പറ്റിയുള്ള വിവരണമാണ്പ്ലാവില്‍ കയറുമ്പോള്‍ പ്ലാവിലകള്‍ മാനത്തേക്ക് മാനുകളെപ്പോലെ കുതിക്കുന്നുഉയരം കൂടിക്കൂടി വരുന്ന പ്ലാവില്‍ നിന്നും കവിതപ്പഴച്ചക്ക ഇടണമെങ്കില്‍ ഇനിയും ഏറെ ദൂരം കയറണംഎങ്കിലും മടങ്ങിപ്പോകാന്‍ നിവൃത്തിയില്ലകവിതപ്പഴച്ചക്ക അങ്ങനെ ഉയരെ നില്‍ക്കുന്നതാണ് കവിതയുടെ ഗുണത്തിന് നല്ലത്കെ.ജയശീലന്റെ ‘ജിറാഫ് ശ്രമമുപദേശിക്കുന്നു’ എന്ന കവിതയില്‍ ജിറാഫ്കവിയോട് സംവാദത്തിലേര്‍പ്പെടുന്നുണ്ട്കാവ്യവൃക്ഷത്തിന്റെ താഴത്തെ കായ പറിച്ചുതുടങ്ങിയാല്‍ നാള്‍ക്കുനാള്‍ കൈകള്‍ ചുരുങ്ങിപ്പോകുമെന്നും,എത്താത്ത പൊക്കത്തില്‍ നീട്ടി നീട്ടി കൈകള്‍ക്ക് നീളം വെയ്പ്പിക്കണമെന്നും പറഞ്ഞ്ഇവിടെ പഴച്ചക്കയുടെ ഉയരം കൂട്ടിക്കൂട്ടി ശ്രീകുമാറിന്റെ കവിതയെ സഹായിക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്ലാവ്എല്ലാവരും അവരവരുടെ മതങ്ങളില്‍ അവരവരുടെ ദൈവങ്ങളോട് യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഇറാക്കിലെ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയാണ് ‘നരസിംഹം’ എന്ന കവിതസഹജീവികളുടെ സംസ്കാരത്തില്‍ കടന്നു കയറുന്ന മനുഷ്യനോടുള്ള പരിഹാസമായാണ് ‘ഏകാന്തതയുടെ നൂറു ഹര്‍ഷങ്ങള്‍ ’ എന്ന കവിതയെ ഞാന്‍ വായിച്ചത്സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്,വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളില്‍ ചെന്നിരുന്ന് സൂര്യകാന്തിയാകില്ലെന്നും,പ്രതിഭാശാലികളുടെ സൃഷ്ടികളെ ധിക്കരില്ലെന്നും നമ്മുടെ കലയെയും സംസ്കാരത്തെയും തൊടില്ലെന്നും പറയുന്നു ഈ കവിതപ്രകൃതിയിലെ ഇടങ്ങളാണ് അതിനു പഥ്യംഅതിന്റെ രാഷ്ട്രീയം,മതം എല്ലാം തൊടിയിലെ ലളിതമായ ഇരിപ്പുകള്‍.
കടലില്‍ നിന്നും രക്ഷപ്പെട്ട മീന്‍ കടലിന്റെ ഭാരം കുറയ്ക്കുകയും കൊടികള്‍ക്കടയാളമായി കരയുടെ ഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന് ‘മീനും കടലും’ എന്ന കൊച്ചു കവിതവിവിധ സ്ഥാപനവല്‍ക്കരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൊടികള്‍ കരയുടെ ഭാരം കൂട്ടുന്നുവെന്നുതന്നെയാണ് ഈ കവിത എന്നോട് പറഞ്ഞത്സഹാനുഭൂതിയെ പിന്‍പറ്റിക്കൊണ്ടുള്ള കവിതകള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്ചെത്തിക്കൂര്‍പ്പിക്കുന്ന പെന്‍സിലിനൊപ്പം ചെത്തുന്നവന്റെ മുഖാകൃതി കൂര്‍ത്തുപോകുന്നു എന്ന നിരീക്ഷണത്തിലൂടെയാണ് ‘കൂര്‍ത്ത്’ എന്ന കവിത ആരംഭിക്കുന്നത്അവന്റെ കലാസൃഷ്ടികളുംഅവന്റെ മക്കളും എല്ലാം കൂര്‍ത്തുപോകുന്നുകലാകാരന്റെ ദാരിദ്രമായ ഭൌതികസാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഈ കവിതയില്‍ കൂര്‍പ്പ് എന്നതിന്റെ ജ്യാമിതീയ രൂപമായ വൃത്തസ്തൂപികയെ ഓര്‍മ്മിപ്പിക്കും വിധമുള്ള ഒരു ഖണ്ഡമുണ്ട്.
അവര്‍ വാഴും ചെറ്റക്കുടില്‍ കുടിലിലെ കടല്‍ മത്സ്യംമത്സ്യം റാഞ്ചും കരിമ്പൂച്ച /പൂച്ച മായും കൂരിരുട്ട്ഇരുട്ടത്തെ പെരും മരംമരത്തിലെ പനങ്കള്ള്കള്ളിറക്കും മഹാകവികവിയുടെ കിളിത്തൂവല്‍ ”


ലോകത്തിലെ സകലമാന ചരാചരങ്ങളെയും ഭാഷയുടെകവിതയുടെ കുടത്തിനകത്ത് ആവാഹിക്കാം എന്ന് തിരിച്ചറിയുന്നുണ്ട് ശ്രീകുമാര്‍ .മരുഭൂമിയില്‍പ്പോലും ഇടിമിന്നലിനെ കുറിച്ച് കവിതയെഴുതാംമഴയ്ക്കു മുന്‍പേ വന്ന അറബി ലിപി എന്നും അദൃശ്യ സൂഫി ഭാണ്ഡം തുറന്ന് ഖുറാന്‍ ഗ്രന്ഥം പുറത്തേക്കെടുത്തെന്നും ഇടിമിന്നലിനെ പറ്റി പറയാംഇത്തരത്തിലുള്ള ഒരു രൂപകം ‘ജൂലൈ’ എന്ന കവിതയില്‍ ജൂലൈ മഴയുടെ ഭാണ്ഡത്തില്‍ ആയിരം കൊല്ലം പഴക്കമുള്ളൊരോലക്കെട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് കയറിവരുന്നുണ്ട്ഒറ്റ രോമാഞ്ചം കൊണ്ട് ആണിന് പെണ്ണാകാം എന്നത് വളരെ വ്യത്യസ്തമായ ഒരു പെണ്‍പക്ഷ ദര്‍ശനമാണ്പെണ്‍കുട്ടിസ്ത്രീഫെമിനിസ്റ്റ്ലോകത്തെ നീറ്റുന്ന മുളകുമുത്തശ്ശി ഇതൊക്കെ ഒറ്റ രോമാഞ്ചത്തില്‍ നിന്നും ഉണ്ടാകും. ‘പെണ്ണായേ ജനിക്കൂ ഞാനിനി’ എന്ന് പറഞ്ഞത് ടി.പി.അനില്‍ കുമാറാണ് ‘നമ്മള്‍ ’ എന്ന കവിതയില്‍ നൂറുകവിതകളാണെന്റെ പുഴയതിന്‍/തീരത്തു വിരല്‍ കൊണ്ട് പോറുമ്പോള്‍ നൂറ്റൊന്നാകും എന്ന വരികള്‍ കവിതയുടെ ലാളിത്യത്തെ പ്രകടിപ്പിക്കുന്നു (നൂറ്റൊന്നു കവിതകള്‍ ).ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗര്‍ കേരളത്തിലെ ഒരു വൈദ്യശാലയില്‍ ഉഴിയാന്‍ വന്നതിനെ പറ്റിയുള്ള സരസമായ പ്രതിപാദ്യം ഒരിടത്തു കാണാം (തികച്ചും വ്യക്തിപരമാണ്). ഈ കവിതയില്‍ ഷ്വാസ്നെഗ്ഗര്‍ അയാളുടെ ഉറക്കം,ചികിത്സിക്കുന്ന ബാലന്‍ വൈദ്യര്‍ ‍വൈദ്യശാലയിലേക്ക് അയാളെ കൊണ്ടുപോകുന്ന കാളവണ്ടിവൈദ്യശാലയിലെ ഏക സ്ത്രീയായ പച്ചയായ വാസന്തിഷ്വാസ്നെഗ്ഗര്‍ കിടക്കുന്ന മഹാഗണിക്കട്ടില്‍ അയാളുടെ മൊബൈല്‍ ഫോണ്‍ പ്രഭാതം എന്നിവ ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറിന്റെ യാത്രയെക്കുറിച്ചും അയാളുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നുഅയാളുടെ വിടവാങ്ങല്‍ തികച്ചും വ്യക്തിപരം എന്ന് പറഞ്ഞുകൊണ്ട് കവിത അവസാനിക്കുകയും ചെയ്യുന്നു. ‘യന്ത്രത്തെ അനുകരിച്ചതാണ് നിനക്കു പറ്റിയ തെറ്റ്’ എന്ന് കണ്ടെത്തുന്നു ബാലന്‍ വൈദ്യര്‍ .
ഒറ്റക്കയ്യടി’ എന്ന കവിതമനുഷ്യജീവിതം കണ്ട് വട്ടുപിടിച്ച കിളിയുടെയും,മന:ശാസ്ത്രജ്ഞന്റെയും പരസ്പര സംഭാഷണമാണ്കിളി സ്വന്തം ചിറകറുത്ത് അതിന്റെ ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മന:ശാസ്ത്രജ്ഞന്‍ തന്റെ ‘ഗൌളിവാല്‍ ‍’ അറുത്ത് തന്റെ അഭിപ്രായങ്ങള്‍ പറയുന്നുവിമാനങ്ങളും റോക്കറ്റുകളും ബഹിരാകാശയാത്രകളുമൊക്കെ കൊണ്ട് തന്റെ ചരിത്രത്തെ മനുഷ്യന്‍ പരിഹസിക്കുന്നു എന്ന പരിഭവത്തില്‍ നിന്നുമാണ് കിളിയുടെ തുടക്കംവാക്കുകളെ കുറിച്ച് നന്നായി ബോധ്യമുള്ള ശ്രീകുമാറിനോട്അയാളുടെ കവിതകളിലെ കിളിസാന്നിദ്ധ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ‘നെസ്റ്റാള്‍ജിയ’ എന്നാണ്.



ജീവിതം മടുത്ത് കടലില്‍ച്ചാടാന്‍ വന്നയാള്‍ കടലിന്റെ ലേറ്റസ്റ്റ് പടവും വരച്ച് കക്ഷത്തു വെച്ച് ഓട്ടോയില്‍ തിരിച്ചുവരുന്നു (ഒരോട്ടോ വിളിച്ച്)പ്രകൃതിയെ നന്നായി മനസ്സിലാക്കുന്ന കലാകാരന്‍ തന്റെ സൃഷ്ടിയിലൂടെ മടുപ്പില്‍ നിന്നും മോചിതനാകുന്നു
സെബാസ്റ്റ്യന്റെ പച്ചക്കറിച്ചന്തയെ സൌരയൂഥവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കവിത കൌതുകം ജനിപ്പിക്കുന്നതാണ്ലോകം മുഴുവന്‍ മോഷണവുമായി നടക്കുന്ന ‘ജി’ എന്ന കള്ളനെ പറ്റി കവി പറയുന്നു ഒരിടത്ത്(ന്യൂയോര്‍ക്ക്കാലടിചേലാമറ്റം..’)ജി എന്നത് ഗ്ലോബലൈസേഷന്‍ തന്നെയാവും. ‘എല്ലാം മോഷ്ടിക്കപ്പെടുന്നുഅവ മറ്റൊരിടത്ത് കുമിഞ്ഞുകൂടുകയും ചെയ്യുന്നു’ എന്ന വരികളിലൂടെ സകലവിധ ചൂഷണങ്ങളെയും അഭിസംബോധന ചെയ്യുകയാണ് ശ്രീകുമാര്‍ നമ്മുടെ പുതുകവിതകളില്‍ ‘ബദല്‍ ’ പോലെ മികച്ച കവിതകള്‍ അപൂര്‍വ്വംസഞ്ചരിക്കാന്‍ കഴിയില്ലെങ്കിലുംമുള്ളുകള്‍ നിറഞ്ഞതാണ് മേനിയെങ്കിലുംസൌന്ദര്യവും സൌരഭ്യവും വഴിയുന്ന പൂക്കള്‍ പേറി നില്‍ക്കുന്ന പനിനീര്‍ ചെടിയെ
ഉള്ളിലെ ബദല്‍ ലോക രഹസ്യ സന്ദേശത്തെ
ഉള്ള ശബ്ദത്തില്‍ ചുറ്റും പ്രചരിപ്പിപ്പൂ റോസ” എന്ന്‍ ദര്‍ശിക്കുന്നത് കവിതയുടെ പ്രസരിപ്പ്.വരികള്‍ വരികളോടും വാക്കുകള്‍ വാക്കുകളോടും കലഹിച്ച് കടന്നല്‍ക്കൂട്ടം പോലെ വരുന്ന (‘നേര്‍ക്ക്’) കവിതയെ കവി കരുതലോടെ കാണുന്നുവാക്ക് വരിയെ കൊല്ലാം എന്ന് ഉത്തമ ബോധ്യത്തോടെ തന്നെ [‘കീരിയും പാമ്പുംകവിതയെഴുതുന്നു.  നിലാവും പിച്ചക്കാരനും തമ്മില്‍ കവിതയിലൂടെ മാത്രം സാദ്ധ്യമായ സംവേദനത്തെ അനുഭവവേദ്യമാക്കുന്നു.






15/3/10

ദൈവമ്പോലത്തെ മനിച്ചന്‍ / പ്രമോദ് കെ. എം.

ന്നൊരിക്കല്‍ അപ്പാപ്പന്‍
അനന്തന്‍ മണിയാണിയുടെ

നാട്ടിക്കണ്ടത്തിനടുത്ത്
പശൂനെക്കെട്ടി പോലും.

പശു ഞാറ് തിന്നപ്പോള്‍
മണിയാണീന്റോള് ചീയൈയ്യേച്ചി:
‘എന്റെ നെല്ലിലാന്നോ നായ്നാറേ
നിങ്ങളെ പയീനെ കെട്ടണ്ടത്?’



‘അല്ല, നിന്റമ്മേന്റെ എടങ്കാലില് ‘ എന്ന്

അപ്പാപ്പന്റെ വേണ്ടാതീനം.

പിറ്റേന്നും അപ്പാപ്പന്‍

പശൂനേം കൊണ്ട് കണ്ടത്തില്‍ .
കണ്ണും മീച്ചോണ്ട് വന്ന്വല്ലോ
അനന്തന്‍ മണിയാണി.
കണ്ണടപ്പനൊരടിയും വീണു
അപ്പാപ്പന്‍
കണ്ടത്തിലെ ചളിയിലും വീണു.




‘ഉയെന്റെ മണിയാണീ
ഒന്നും കയിച്ചിറ്റ്ണ്ടാവൂല്ല ആ നായ്നാറ്
വെറുമ്പയറ്റില് നിങ്ങളിങ്ങനെ
അയാളെ തല്ലല്ല’എന്നു പറഞ്ഞു
കാലി പൂട്ടുന്ന ചിണ്ടന്‍ നമ്പ്യാറ്.

തച്ച് തച്ച് തളര്‍ന്നപ്പോള്‍
മണിയാണി മടങ്ങിപ്പോയ്
അപ്പാപ്പന്‍ മെല്ലെ എണീറ്റ്
വെള്ളേരിക്കുണ്ടില്‍ പോയ്
മുങ്ങിയും നീര്‍ന്നും
നീ ആയുസ്സെത്താണ്ട് ചാവും എന്ന്
മണിയാണീനെ പ്രാകി.

ഒന്നുരണ്ടാഴ്ച കഴിഞ്ഞേരം
അനന്തന്‍ മണിയാണി
പണിക്കിടയില്‍
കെണറിടിഞ്ഞ് വീണ് മരിച്ചു.

അപ്പാപ്പന്‍ മരിച്ചേനു ശേഷം ഒരിക്കല്‍
ചീയൈയ്യേച്ചി എന്നോട് പറഞ്ഞു.
‘നിന്റപ്പാപ്പന്‍ ദൈവമ്പോലത്തെ മനിച്ചനേര്ന്നു.’

എല്ലാര്‍ക്കും
എല്ലാ ദൈവങ്ങളോടും
എല്ലാ സമയത്തും
ഇഷ്ടം തോന്നണമെന്നില്ലല്ലോ.


പ്രമോദിന്റെ ബ്ലോഗ്              വര :  സുധീഷ്  കോട്ടേമ്പ്രം

21/2/10

രാഷ്ട്രീയ ജാഗ്രതയുടെ എഴുത്ത്






ഓര്‍മ കേവല കാല്പനികതയുടെ വിഷാദ സ്ഥലികളില്‍ അല്ല വര്‍ത്തമാന മലയാള കവിതയില്‍ പ്രവൃത്തിക്കുന്നത്. ചരിത്രത്തെ അപനിര്‍മിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ജാഗ്രതയുടെ അടയാളമായാണ്. കേരളീയ ജീവിതത്തിന്‍റെ സമീപ ഭൂതകാലത്തെ, സാമാന്യ മനുഷ്യന്‍റെ പൌരത്വത്തെ കവിതയില്‍ ആഖ്യാനം ചെയ്യുന്ന പുസ്തകമാണ് പ്രമോദ് കെ എമ്മിന്‍റെ 'അടിയന്തരാവസ്ഥ നഷട്പ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ( കറന്റ് ബുക്സ് തൃശ്ശൂര്‍ ‍) . മൂല്യാധിഷ്ടിത ജീവിതത്തെ ശിശുസഹജമായ നിഷ്കളങ്കതയോടെ പുനര്‍വായിക്കുന്ന എഴുത്ത് ഈ കവിതാപുസ്തകത്തിലുണ്ട്. അത് ഒരേ സമയം അപചയം വന്ന ഇടതു മാനവികതയോടുള്ള സംവാദമായും വിമര്‍ശമായും ആഖ്യാനപ്പെടുന്നു. കവിതയുടെ രസധ്വനിക്കപ്പുറം ജനതയുടെയും ദേശത്തിന്റെയും വിനിമയ മേഖലകളാണ് അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങളിലെ പ്രമേയ പരിസരം. കാവ്യരൂപത്തെ കുറിച്ചുള്ള ഉത്കണ്ഠകളില്‍ അല്ല ഈ കവിയുടെ ശ്രദ്ധ. തന്റേതു മാത്രമായ ഓര്‍മകളെ, അനുഭവങ്ങളെ തദ്ദേശീയവും സാമൂഹികവുമായ രാഷ്ട്രീയ ആദര്‍ശങ്ങളുടെ സമീപസ്ഥതയില്‍ വെച്ച് ഇതിലെ കവിതകള്‍ ആവിഷ്കരിക്കപ്പെടുന്നു.
അനങ്ങാതെ കിടക്കുന്ന ചരിത്രത്തെ ഈ കവി തൊട്ടു വിളിക്കുന്നു. മിണ്ടാട്ടം മുട്ടിപ്പോയ 'വിപ്ലവത്തെ' പൊതുസ്ഥലത്ത് വെച്ച് ചോദ്യം ചെയ്യുന്നു.
അമ്പത്തിമൂന്നു ദിവസം മുന്‍പ് മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍ സംതൃപ്തിയോടെ പാടി
ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.
‘തെരഞ്ഞെടുപ്പ്’ എന്ന കവിത ഇങ്ങനെയാണ്. കൈവിട്ടുപോയ ആദര്‍ശത്തിന് ഇണങ്ങുന്ന അര്‍ത്ഥോല്പാദനം ഈ കവിത സാധ്യമാക്കുന്നു. ഫലിതയുക്തിയോടെ ചരിത്രത്തെ പുനര്‍ വായിക്കുന്ന എഴുത്താണിത്. ഓര്‍മകളുടെ ചാക്രികതയില്‍ ഈ കവി ' വസന്തത്തിന്‍റെ ഇടിമുഴക്കങ്ങളെ ' പ്രതീക്ഷിക്കുന്നു. ബോംബു പൂക്കുന്ന നാട്ടില്‍ കണ്ണാടിയില്‍ സ്വന്തം തല കാണാതാവുന്ന സാംസ്കാരിക നായകനെ കുറിച്ച് പറയുമ്പോഴും (ഒരു വിലാപം ) അകാരണമായി കിണറ്റിലേക്ക് നോക്കവേ , വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിനകത്ത് ഒളിവില്‍ക്കഴിഞ്ഞ കാന്തലോട്ട് കുഞ്ഞമ്പു കാപ്പി കുടിക്കാന്‍ ക്ഷണിക്കുമ്പോഴും(കിണര്‍ ) അനുസരണയില്ലത്തൊരു കാലം കവിതയിലുടനീളം പരക്കുന്നു. കാവ്യ സൌഭഗങ്ങളല്ല ഇവയൊന്നും നല്‍കുന്നത്. ചിലപ്പോള്‍ കഥാത്മകം എന്ന് തോന്നിക്കുന്ന ആഖ്യാന പരതയിലാണ് ഇവിടെ വാക്കുകള്‍ അനുഭവത്തെ പ്രക്ഷേപിക്കുന്നത്.
രൂപാന്തരപ്പെടുന്ന ആദര്‍ശങ്ങളുടെ വര്‍ത്തമാനമാണ്‌ ഒരര്‍ത്ഥത്തില്‍ പ്രമോദ് ആവിഷ്കരിക്കുന്നത്. വൈയക്തികമായ അനുഭൂതി ദേശങ്ങളുടെ പ്രകാശനമല്ലിത്. 'ഞാന്‍ ആരുടെ തോന്നലാണ്?' എന്ന കുഞ്ഞുണ്ണി തത്വം പോലെ ഉറഞ്ഞുകൂടി നില്‍ക്കുന്ന കര്‍തൃത്വം ഇക്കവിതകളുടെയെല്ലാം അന്തര്‍ധാരയാണ്. സ്വാനുഭവങ്ങളുടെ തുച്ഛതയിലല്ല, അതുകൊണ്ട് തന്നെ ഇവയുടെ പിറപ്പ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം പിറന്നവനാകയാല്‍ തനിക്കു നഷ്ടമായ ആ 'അസുലഭ കാലഘട്ട' ത്തെ കവിതയില്‍ കയറ്റി വെക്കുന്നു ഈ ചെറുപ്പക്കാരന്‍ . സ്വന്തം വാല് തിന്നു വിശപ്പടക്കുന്ന പെരുംപാമ്പായി ഇടത് ആദര്‍ശത്തെ ഇതിലെ കവിതകള്‍ ആഖ്യാനം ചെയ്യുന്നു. ചരിത്രത്തിന്റെ ഘര്‍ഷണങ്ങളില്‍ നിന്നെന്ന പോലെ ദേശത്തിന്റെ ഭൂഗുരുത്വത്തില്‍ നിന്നും അടിയന്തരാവസ്ഥയുടെ കവിക്ക്‌ ഒഴിഞ്ഞു മാറാനവുന്നില്ല.


ബാര്‍ബര്‍
ബാര്‍ബര്‍ കണ്ണേട്ടനും, മൊയ്തൂക്കയും, കുട്ട്യപ്പയും, കുഞാക്കമ്മയും, ചന്തൂട്ടി വൈശറും, ഉണ്ണിച്ചിരുതയും, കുഞ്ഞമ്പുവേട്ടനും, കുമാരേട്ടനും, ബാലേട്ടനും, നാരാണ്യേച്ചിയും, ശ്രീധരേട്ടനും, ദാമോദരേട്ടനും, കടൂരിലെ കണ്ടാലറിയുന്ന അനേകരും ഉടലോടെ പ്രമോദിന്റെ കവിതയില്‍ പാര്‍ക്കുന്നു. ഉത്തര മലബാറിന്റെ നാട്ടുഭാഷയില്‍ അവര്‍ ജീവിതത്തെ വരയ്ക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള ആള്‍പ്പാര്‍പ്പുള്ള വീടുപോലെ അടിയന്തരാവസ്ഥയിലെ കവിതകള്‍ ദേശ സ്വത്വത്തെ തിരിച്ചു പിടിക്കുന്നു. എരിഞ്ഞു തീരുന്ന മനുഷ്യത്വത്തിന്റെ നാളത്തെ ഇരുകയ്യും കൊണ്ട് അണച്ചു പിടിക്കുന്നു ഈ ദേശ ബോധം. പങ്കു വെയക്കപ്പെടുന്ന കാലത്തെ തന്നെയാണ് അത് സാകൂതം നോക്കുന്നത്. കാലത്തിന്റെ കൂട്ടുകൃഷിയിലെ ഒരംഗം മാത്രമാണ് ഇവിടെ കവിയും. ഓര്‍മയുടെ ചൂരില്‍ അയാള്‍ വാക്കിന്റെ വെള്ളവും വളവും ഏകുന്നു.
കാവ്യ കൌതുകത്തിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നല്ല ഈ കവി ഉത്തേജിതനാവുന്നത് എന്നത് കൊണ്ടും ഇതുവരെ കവിതയ്ക്ക് കടന്നു ചെല്ലാന്‍ കഴിയില്ലെന്ന് തോന്നിയ പൊതു ബോധത്തിന്റെ / പൊതു ഇടത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയിലേക്ക് കവിതയെ നടത്തുന്നു എന്നത് കൊണ്ടും പ്രമോദ് കെ എമ്മിന് പുതിയ കവിതയുടെ ബഹുവിധമായ വ്യവഹാരികതയില്‍ ചെറുതല്ലാത്ത ഇടമുണ്ട്. ദേശോന്മുഖമായ കവിത വര്‍ത്തമാനത്തിനു 'അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ' ആമുഖമാകുമെന്നു പ്രതീക്ഷിക്കാം. ആഖ്യാന സാധ്യതകളുടെ പുതിയ മേഖലകളിലേക്ക് വാക്കിന്റെ ഈ ഉള്‍ബലം കരുത്തു പകരട്ടെ.

30/8/07

കല

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
കാവുമ്പായീല്‍ വെടിപൊട്ട്യതും
ഏട്ടന്‍
പത്തായത്തില്‍ക്കേറി ഒളിച്ചതും.

‘ജമ്മിത്തം തൊലയട്ടെ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

ജമ്മിത്തം തൊലഞ്ഞു.
പണിയെടുക്കാനറിയാതെ
പറമ്പു വിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
നട്ടപ്പാതിരക്കുള്ള
കട്ടങ്കാപ്പിയും
മോന്‍
കാട്ടില്‍പ്പോയി ഒളിച്ചതും.

‘കമ്മൂണിസം അറബിക്കടലില്‍ ‍’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

കഥ തീര്‍ന്നപ്പോള്‍
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍