8/9/07

തുപ്പലം കൂട്ടി

തുപ്പലേ,
പൊയ്ക്കോളുക.
ഈ കത്തിന്‍ പശയിളക്കി,
ഒട്ടുമ്പോള്‍ കൂടെയിരുന്ന്
നാലുനാള്‍ സഞ്ചരിച്ചോളുക.
അങ്ങെത്തുമ്പോള്‍
ഈ കത്ത് പൊട്ടിക്കുമ്പോള്‍
എന്റെ മണം കൊടുത്തോളുക.
ഒരക്ഷരത്തിലും ഞാനില്ലെങ്കിലും
ഓര്‍മിപ്പിച്ചോളുക.
ആ കള്ള പോസ്റ്റ്മാന്
പൊട്ടിച്ചുവായിക്കാന്‍
വിട്ടുകൊടുക്കല്ലേ കുട്ടാ...
തുപ്പലേ,
ഇല്ലെങ്കില്‍
തുപ്പലം കൂട്ടി
നിന്നോട് തെറ്റുമെന്ന്
അറിഞ്ഞോളുക.

7 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

തുപ്പല്‍ മണക്കുന്ന കവിത:)

തറവാടി പറഞ്ഞു...

മാഷെ,

തുപ്പലിന്‍റ്റെ ഉപയോഗം പലപ്പോഴും അറപ്പുളവാക്കിയിട്ടുണ്ട്‌ ,
( ഒരിക്കല്‍ ആനക്കരപോസ്റ്റാഫീസില്‍ സ്റ്റാമ്പ്‌ ഒട്ടിക്കാന്‍ വെള്ളം കിട്ടാനീ പിന്നിലെ വിസ്ഡം റ്റൂട്ടോറിയല്‍ കോളെജില്‍ പോയി ഒരുകുട്ടിയുടെ വെള്ളക്കുപ്പീടുത്തത്‌ ചരിത്രം)

ബസ്സിലും , ചില കടകളിലും ബാക്കി തരുമ്പോള്‍ രണ്ടും മൂന്നും തവണ തുപ്പലെടുത്തെണ്ണിത്തരുന്നതോര്‍മ്മവന്നു , പണക്കാരനായിരുന്നെങ്കില്‍ ബാക്കി പലയിടങ്ങളില്‍ നിന്നും വാങ്ങിക്കില്ലായിരുന്നു :)

chithrakaran ചിത്രകാരന്‍ പറഞ്ഞു...

തുപ്പലംകൂട്ടി ഇന്‍ലന്റ് ഒട്ടിച്ചിരുന്ന ഗൃഹാതുരമായ ഓര്‍മ്മക്കായി സമര്‍പ്പിക്കപ്പെടുന്നത് !!!

ഉറുമ്പ്‌ /ANT പറഞ്ഞു...

:)

ആവനാഴി പറഞ്ഞു...

പണ്ടൊക്കെത്തുപ്പലുണ്ടെങ്കില്‍
ഒട്ടിച്ചീടാമെഴുത്തുകള്‍
കാലം മാറീ തുപ്പലിട്ടാലൊട്ടി
ല്ലെന്നതു നിര്‍ണ്ണയം!
പശവേറെ വാങ്ങണം വേണേ‍
ലൊട്ടിക്കാനായെഴുത്തുകള്‍
പശവച്ചാല്‍പ്പോയിടും ലാഭം
പുതുസാമ്പത്തികവൈകൃതി!

മഞ്ജു കല്യാണി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മഞ്ജു കല്യാണി പറഞ്ഞു...

:)