4/7/10

അത്തി മരത്തിലെ കുരങ്ങന്‍

അക്കര കടക്കണമെങ്ങനെയും, ഈ-
അത്തിമരത്തിലെത്രനാളിങ്ങനെയേകാന്തം.

ഒട്ടുനിന്നോടടുത്തെന്നു നടിച്ചോ ചിരിച്ചോ,
കടന്നുകിട്ടണമീ പരാവാരം ,ഓര്‍ക്കുക
കടന്നുകിട്ടുവോളം നാരായണ;മഹാനഗരമേ
നിന്നോടൊട്ടുമില്ലെനിക്കു താദാത്മ്യമമിറ്റുതാല്പര്യവും.
വാപിളര്‍ത്തികുതിച്ചെത്തേണ്ട നീ; നിന്‍-
രോഗശാന്തിക്കായെന്‍ ചിത്തമേകില്ലാഹരിക്കുവാന്‍.

ചേറുതിന്നുമദിച്ചും പുളഞ്ഞും,
ചെറുജീവിതങ്ങളെ കൊന്നു തള്ളിയും
എത്രമേലിങ്ങനെ തടിച്ചു കൊഴുത്താലും,
വിട്ടുപോകുവാനാകില്ല നിനക്കൊരിക്കലുമീ-
ചെളിക്കുളം, അത്രമേലഗാധമാഴത്തില്‍
ഹൃത്തില്‍ പേറുന്നുണ്ടതു നീ-അതു നിന്നെയും.

ഒറ്റമരത്തിലെക്കുരങ്ങനെങ്കിലും ഞാന്‍‍,
വനദേവതകള്‍ പോറ്റിവളര്‍ത്തിയോന്‍;
പല പരമ്പരകളിലേയ്ക്കു പടര്‍ന്നു പന്തലിച്ച,
മഹാവൃക്ഷങ്ങശിഖരങ്ങളില്‍ ആദ്യപാഠമഭ്യസിച്ചവന്‍.
വഴിമുടക്കുവാനാകില്ല നിനക്കീ-
കൊച്ചുപാദം തളരില്ലൊരിയ്ക്കലും

അഭിപ്രായങ്ങളൊന്നുമില്ല: