15/1/09

തുരങ്കങ്ങൾ

യാത്രക്കിടയിൽ

തീവണ്ടി കടന്ന തുരങ്കങ്ങൾ

ഇവരുടെ ലോകം.

കല്ലടർത്തിയെടുത്തും കര കിളച്ചുമറിച്ചും

ഓരോ വഴികളടച്ചതിനെക്കുറിച്ച്‌,

എങ്ങോട്ടും പോവാനാവാതെ

തങ്ങിക്കിടക്കുന്നതിന്റെ ദുർഗന്ധത്തെക്കുറിച്ച്‌,

എതിർ സീറ്റിലെ കുട്ടിയുടെ അസുഖത്തെക്കുറിച്ച്‌,

-ഇവർക്കറിയാത്തത്തായി ഒന്നുമില്ല.

ഉറങ്ങുകയല്ല

ഉണർച്ചയുടെ തുരങ്കങ്ങളിലൂടെ

കടന്നുപോകുകയാണെന്നു പറഞ്ഞ

സുഹൃത്തിനെ ഇവർക്കു പരിചയപ്പെടുത്തി.

സംഭാഷണങ്ങളിൽ

പരസ്പര പരിചിതമായ പേരുകൾ,

പിന്നെ തുരങ്കങ്ങൾ കുറഞ്ഞു

ഇല്ലാതാവുന്നതിന്റെ

നീണ്ട ശൂന്യസ്ഥലങ്ങൾ ചുറ്റിലും നിറഞ്ഞു.

മരിച്ചുപോയ സുഹൃത്തുക്കൾ

ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാൾ വാചാലരാണ്‌

ഇവർ എല്ലാം ഓർമിപ്പിച്ചുകൊണ്ടിരിക്കും.

1 അഭിപ്രായം:

മഴക്കിളി പറഞ്ഞു...

മരിച്ചുപോയ സുഹൃത്തുക്കൾ ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാൾ വാചാലരാണ്‌ .......
നന്നായിരിക്കുന്നു ഈ കവിത..