29/3/11

പെരുവഴി

ഇരുട്ടത്തെന്തോ
ഇഴഞ്ഞുപോകുന്നതുപോലെ തോന്നിയപ്പൊ
അടിച്ചങ്ങുകൊന്നു

ഇനിയെന്തു ചെറുക്കാനെന്നപോലെ
ഒരു കരച്ചില്‍ പോലും ദുര്‍വ്യയം ചെയ്യാതെ
അതാവട്ടെ കമഴ്‌ന്നുകിടന്നുതന്നു

ഇഴയുന്നതെല്ലാം പാമ്പല്ലെന്ന്
രാത്രിയൊത്തിരി നിലാവ്‌ തെറിപ്പിച്ചത്‌
കുപ്പായമ്പോലും നനച്ചില്ല

ചത്തുചുരുണ്ടത്‌
അണയ്ക്കാതിരിക്കാന്‍ മുറിച്ചുവച്ച
നടവഴിയുടെ ബാക്കിയായിരുന്നു!

അഭിപ്രായങ്ങളൊന്നുമില്ല: