11/12/09

അരിശം

നിലവറക്കണ്ണാടിയുടച്ച്
ഇടവഴിയില് വിതറിയത്
കൂടെക്കുളിക്കുമ്പോഴനുജനെ-
ഉയിരുപോകുംവരെ മുക്കിപ്പിടിച്ചത്

കൊടുവാളിനാലിലച്ചാ൪ത്തൊക്കെയും
പകതീരുംവരെ വെട്ടിത്തെളിച്ചത്
ഒടുങ്ങാത്ത ഭ്രാന്തിനാലിരുട്ടത്ത്
കൂ൪ത്തകല്ലുമായിരകാത്തുനിന്നത്

പിന്നെപ്പതുക്കെ പ്രണയം ബാധിച്ചത്
വിരല് മുറിച്ച് പേനയില് നിറച്ചത്.
നീയൊഴിഞ്ഞുപോകവെ
മദ്യത്തില്, മരണത്തില് കുളിച്ചത്

ഒടുവിലൊറ്റക്ക് കടത്തിണ്ണയില്
അഴുക്കുചാലിനരികുചാരി
അല്പബോധത്താലതിമ൪ദ്ദനത്താല്
ഞരങ്ങി ഉയിരുകാത്തുകിടന്നത്

ഒരുകടലെതിരുനില്ക്കെ-
ഒരുകാലം മുഴുവന് കയ൪ക്കെ...
മതിവരുവോളം പുണരാന്
നിന്നെക്കൊതിച്ചത്..വരിച്ചതും

പ്രണയമേ..മരണമേ..
അ൪ത്ഥശൂന്യമാം സ്വപ്നങ്ങളെ
ഇവിടെയുപേക്ഷിക്കുക..
അരികുകീറിയൊരീ മനസ്സിനെ,,
വടുനിറഞ്ഞൊരീയുടലിനെ..

1 അഭിപ്രായം:

Rakesh.svc പറഞ്ഞു...

"കുരുത്തംകെട്ടവന്‍" എന്ന് പലപ്പോഴായി വിളിച്ച്ചതല്ലാതെ
" എന്തുപറ്റി" എന്ന് ആരും ഒരിക്കല്‍ പോലും ചോദിച്ചില്ലല്ലോ ?

വരികള്ക്കിടയിലെവിടെയോ എന്നെ ഞാന്‍ തിരിച്ചറിയുന്നു ....

കവിത ഇഷ്ടമായി ......

ആശംസകള്‍