2/12/09

ജനയുഗത്തില്‍ നിന്ന്

ജനയുഗത്തില്‍ നിന്നുള്ള
മടക്കയാത്രയില്‍
ആകാശവാണിക്ക് മുമ്പില്‍
ഒരു കാവല്‍ക്കാരനുണ്ട്.
റോഡിലേക്കരിച്ചിറങ്ങുന്ന
വെളിച്ചം നാടുകടത്തിയ
ഇരുട്ടിന് കാവലിരിക്കുന്ന ഒരാള്‍.
ഇരുട്ടിന്റെ മൂട് പിടിച്ച്
ഞാന്‍ നടക്കുമ്പോള്‍
മകന്റെ ടൂഷന്‍ ഫീസ്,
ഭാര്യയുടെ ആശുപത്രി ചിലവ്
എന്നിങ്ങനെ
അയാളുടെ കണക്കുകള്‍
അവസാനിക്കുന്നില്ല.

രാത്രി അതുവഴിയെങ്ങാന്‍
വന്നേക്കാവുന്ന
ഒരൊറ്റ പരിചിതനെയും
അയാള്‍ക്കറിയില്ല.
അയാള്‍ കാവലിരിക്കുന്നത്
രാത്രിയെ നിലനിര്‍ത്താനല്ലോ?

ആകാശവാണിയുടെ
മതിലില്‍ പതിച്ചിരിക്കുന്ന
സിനിമാ പോസ്റ്ററുകളില്‍
എത്രയെത്ര സുന്ദരികളാണ്,
ഇന്നിവരില്‍ ആരായിരിക്കും
എനിക്കൊപ്പം അന്തിയുറങ്ങുക.
മോപ്പാസാങില്‍ നിന്നിറങ്ങിവന്ന
പെണ്‍കുട്ടിയെപ്പോലെ
ചുരത്താന്‍ വെമ്പുന്ന മുലകളും
താങ്ങി ഏതോ ഒരുവള്‍
എനിക്കു വേണ്ടിയും കാത്തുനില്‍ക്കുന്നുണ്ട്
ഈ ചുമരുകളില്‍.

മാറില്‍ ഫണ്‍ കീസ്
എന്നെഴുതി വച്ച ടീഷര്‍ട്ടുമിട്ട്
ഏതോ ഒരുവള്‍
പകല്‍ ഇതുവഴി പോയിട്ടുണ്ട്.
എന്റെ കാലടികള്‍
ആ തമാശയെയാണ്
തേടുന്നതെന്ന്
അവളറിഞ്ഞിരുന്നെങ്കില്‍.....

3 അഭിപ്രായങ്ങൾ:

പി എം അരുൺ പറഞ്ഞു...

രണ്ടു തരം ജീവിതയാത്രകൾ..............
രണ്ടു തരം ലോകത്തിന്റെ...............

Sanal Kumar Sasidharan പറഞ്ഞു...

അയാളുടെ ഇരുപ്പ് എന്നെ സ്പർശിച്ചേക്കും എന്ന് ഞാൻ കരുതി പക്ഷേ അതിനു മുൻപ് കവിത എങ്ങോട്ടൊ വഴിമാറിപ്പോയി..അയാൾ ഇരുപ്പു തുടരുന്നു.കവിത എന്നെ തോടതെയും പോയി...കൺഫ്യൂസ്ഡ്..:(

അരുണ്‍ ടി വിജയന്‍ പറഞ്ഞു...

സനാതനാ അയാളുടെ ഇരുപ്പ് എല്ലാ രാത്രികളിലും എന്നെ സ്പര്‍ശിക്കാറുണ്ട് എന്നാല്‍ അതിനെ പിന്തുടര്‍ന്ന് ആ ചുമരുകള്‍ നല്‍കുന്ന കാഴ്ചയാണ് എന്നെ വഴിതിരിച്ചു വിട്ടത്.
ഇരുവര്‍ക്കും നന്ദി.....