16/3/09

മുഖംമൂടികള്‍

എത്രയെത്ര
മുഖംമൂടികളാണു ഈ തെരുവില്‍
കള്ളന്റെ, കള്ളുകുടിയന്റെ
പെണ്ണുപിടിയന്റ
കൂട്ടികൊടുപ്പുകാരന്റെ.

മുഖം നഷ്ട്പ്പെട്ടവര്‍ക്ക്
ഇവിടെയൊരാള്‍
മുഖം കൊടുക്കുന്നു.

ഏത്ര പേരില്‍ നിന്ന്
ഓടിയൊളിച്ചാലാകും
ഇയാള്‍ക്ക്
ഇത്രയേറെ
മുഖം മൂടികള്‍ വില്‍ക്കാനാവുക.

മുഖങ്ങള്‍ കൊണ്ട് സമയത്തെയോര്‍മ്മിപ്പിച്ച
പേരറിയാത്ത പെണ്‍കുട്ടിയുടെ*
ചുംബനങ്ങളില്‍ നിന്നും
മോഷ്ടിച്ചതാണു
എന്റെയീ മുഖം.
ആ ചെറുപ്പക്കാരന്റെ
കൈവിരലുകളിലേക്ക്
നടന്നു കയറുവാന്‍
അവള്‍
എത്രയെത്ര
മുഖംമൂടികള്‍ മാറ്റിവച്ചിരിക്കും.

ഇവിടെയെങ്ങും
പരിചിതമായൊരു
മുഖവുമില്ല
എല്ലാം ഏതൊക്കെയോ
മുഖംമൂടികള്‍ക്കുള്ളിലിരുന്നു
പുഞ്ചിരിക്കുന്നു
മുഖംമൂടികള്‍ പല്ലിളിക്കുന്നു.

എവിടൊക്കെയോ
കുറെയേറെ
മുഖംമൂടികള്‍ കാത്തിരിക്കുന്നു
മടക്കയാത്രയില്‍
ഒരാളും തിരിച്ചറിയരുത്.
ഇനി എത്ര ആഴ്ന്നിറങ്ങിയാലാകും
ഈ മുഖംമൂടിക്കാരന്റെ കയ്യില്‍
എന്റെ മുഖങ്ങള്‍
തൂങ്ങിയാടുക.




* കിം കി ഡുക്കിന്റെ ദ ടൈം എന്ന സിനിമ

2 അഭിപ്രായങ്ങൾ:

Mr. X പറഞ്ഞു...

"ഏത്ര പേരില്‍ നിന്ന്
ഓടിയൊളിച്ചാലാകും
ഇയാള്‍ക്ക്
ഇത്രയേറെ
മുഖം മൂടികള്‍ വില്‍ക്കാനാവുക."

"ആ ചെറുപ്പക്കാരന്റെ
കൈവിരലുകളിലേക്ക്
നടന്നു കയറുവാന്‍
അവള്‍
എത്രയെത്ര
മുഖംമൂടികള്‍ മാറ്റിവച്ചിരിക്കും."

വളരെ നന്നായിരിക്കുന്നു, അരുണ്‍.
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു താങ്കളുടെ കവിത.

അരുണ്‍ ടി വിജയന്‍ പറഞ്ഞു...

നന്ദി സുഹ്രുത്തെ കവിത വായിച്ചതിനും അഭിപ്രായം പരഞ്ഞതിനും :)