16/2/09

വിവരക്കേട്. (ജന്മദിന ചിന്ത)


ശീര്‍ഷാസനത്തില്‍ ജലാശയത്തില്‍
ചുവരുകള്‍ക്കുള്ളില്‍
ഊറ്റിവീഴ്ത്തും കാഴ്ച്ചയില്‍,
നാദത്തില്‍, സ്നേഹധാരയില്‍
മൂര്‍ദ്ധാവില്‍ തൊട്ടു വിതുമ്പും
ഹൃദയ തുടിപ്പില്‍,
കണ്ണുപൂട്ടി തപമായിരുന്നു
ശിശുവായ്..


ആരു പറഞ്ഞിട്ട് അറിയില്ലെനിയ്ക്ക്.

തൊട്ടരികില്‍ കുഴല്‍ വഴികള്‍
യാത്രപോകുന്നാഹാര കുഴമ്പുകള്‍
നിശബ്ദമാം നോവുകള്‍
ദീര്‍ഘനിശ്വാസങ്ങള്‍
എനിക്കായ് വിളമ്പുന്ന
ചോപ്പിന്‍ പ്രവാഹങ്ങള്‍
ആരു പറഞ്ഞിട്ടറിയില്ലെനിയ്ക്ക്.

ചേര്‍ത്തു പിടിച്ചൊരെന്നെ പുറംതള്ളിയിട്ട്
ഓര്‍ത്തില്ല പിന്നെ
പിറകോട്ടൊരിക്കലും
നിന്നിലൂടെന്നില്ലൂടെ
വിരിഞ്ഞും കൊഴിഞ്ഞും
കൊണ്ടുതള്ളിയൊരീ ലോകന്യായങ്ങള്‍
വിചിത്രമീ നീതികള്‍
എനിക്കിന്നുമപരിചിതം ഇവിടം
പര്‍ത്തിടാനിന്നും
വിരുദ്ധം വിശ്വാസം..
സ്വഛന്ദമായൊരാ ഗര്‍ഭ്ഭവാസത്തി-
നെത്തിടുംമുന്‍പേ
മുറിച്ചെതെവിടെ നിന്നാരില്‍നി
ന്നെന്‍മനംമിങ്ങോട്ട്
നട്ടിടാന്‍
ആരിതിന്‍ പിന്നില്‍അറിയില്ലെനിക്ക്...

അഭിപ്രായങ്ങളൊന്നുമില്ല: