18/4/08

പിരിച്ചെഴുത്ത്

തലയോട് എന്ത് തരം ഓടാണ് ?
പുര മേയാന്‍ കൊള്ളുമോ ??
എങ്കില്‍ എനിക്കും കുറെയേറെ വേണം .
വെളിച്ചം കടക്കുന്ന ചില്ല് കഷണങ്ങള്‍
ഇടയ്ക്കിടെ ചേര്ത്തു
ഭംഗിയായി മേയണം .
കഴുക്കോല്‍ നല്ല ബലമുള്ളതായിരിക്കണം .
തൊട്ടില്‍ കെട്ടാനും കഴിയണം ,
തൂങ്ങി മരിക്കാനും കഴിയണം .
ഓടിട്ട വീടിന് ഒരുപാട് സാധ്യതകളാണ് .

9 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ശരി തന്നെ പക്ഷെ ഇന്ന് കോണ്‍ഗ്രീറ്റ് മണിമാളികകള്‍ പടുത്തയത്തുന്നവര്‍ അറിയുന്നില്ലല്ലോ അതിന്റെ മഹത്വം

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിതയുടെ സാമ്പ്രദായിക വഴിയില്‍ നിന്ന് വിട്ടുപോവാനുള്ള ശ്രമമുണ്ട് പ്രഭയുടെ കവിതയില്‍.അഭിനന്ദനീയമാണിത്.ചിലപ്പോള്‍ പിരിക്കുമ്പോള്‍ ചിലപ്പോള്‍ ചേര്‍ക്കുമ്പോള്‍ കവിത...

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

മനോഹരമായ കവിത...
ആശംസകള്‍...

വെള്ളെഴുത്ത് പറഞ്ഞു...

എന്താ തലയോട് കൊണ്ടു തന്നെ പുരമേയണം എന്നു നിര്‍ബന്ധം വരാന്‍ കാരണം?

ശ്രീനാഥ്‌ | അഹം പറഞ്ഞു...

തലക്കുള്ളില്‍ ഒന്നുമില്ലാത്തതുകൊണ്ടാണോ തലയോട്ടിയോറ്റിത്ര പ്രിയം?

ഏറുമാടം മാസിക പറഞ്ഞു...

പിരിച്ചെഴുത്ത് എന്ന പേരില്‍ എം.ആര്‍ രേണുകുമാരിന്റെ ഒരു കവിത പുതുലക്കം മാത്രുഭൂമിയില്‍ ഉണ്ട്.വായിക്കണം.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

വെളിച്ചം കടക്കുന്ന വീടുകളിലേക്ക്‌ തൂങ്ങി മരണം തിരിഞ്ഞു നോക്കാറില്ല,മൂപ്പര്‍ക്കിഷ്ടം ഇരുട്ടിന്‍റെ വീടുകളാണ്‌. (വര്‍ഗ ബോധമാവുമോ കാരണം?അറിഞ്ഞുകൂടാ). ചിന്തിപ്പിക്കുന്ന വരികള്‍ എപ്പോഴും എവിടേയും ഇഷ്ടപ്പെടുന്നഎനിക്ക്‌ ഈ കവിത ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

നിരക്ഷരൻ പറഞ്ഞു...

:)

Unknown പറഞ്ഞു...

:).................